HOME
DETAILS

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസില്‍- റിപ്പോര്‍ട്ട്

  
Web Desk
December 12, 2025 | 4:40 AM

bjp candidate r sreelekha pre-poll survey post sparks controversy reported as possibly fake or linked to bjp office12

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസിലെന്ന് റിപ്പോര്‍ട്ട്. സര്‍വേ ഫലം പ്രചരിപ്പിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തു വന്നിട്ടുണ്ട്. വോട്ടെടുപ്പ് ദിനത്തില്‍ വ്യാപകമായി സര്‍വേ ഫലം പ്രചരിപ്പിച്ചിരുന്നു. ശ്രീലേഖ സോഷ്യല്‍മീഡിയയിലും  ഇതേ കാര്‍ഡ പോസ്റ്റ് ചെയ്തിരുന്നു.

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടലംഘനത്തില്‍ ഇടപെടുകയായിരുന്നു . സൈബര്‍ പൊലിസിനോട് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.ഷാജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍.ശ്രീലേഖ. പ്രീ പോള്‍ സര്‍വേ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയായിരുന്നു ശ്രീലേഖ സര്‍വേ ഫലവുമായി ബന്ധപ്പെട്ട കാര്‍ഡ് പ്രചരിപ്പിച്ചത്. 

ബി.ജെ.പിയ്ക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും എല്‍.ഡി.എഫ് പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സര്‍വേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

സര്‍വിസില്‍നിന്ന് വിരമിച്ചിട്ടും സ്ഥാനാര്‍ഥി പോസ്റ്ററില്‍ ഐപിഎസ് എന്ന് ചേര്‍ത്തതിന് ഇവര്‍ വെട്ടിലായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ശ്രീലേഖ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രീ പോള്‍ സര്‍വെ പങ്കുവയ്ക്കാന്‍ പാടില്ല എന്നാണ് ചട്ടം.

bjp candidate r. sreelekha faces backlash and election commission action after sharing a pre-poll survey on polling day that opponents claim was made in a bjp office and violates election rules



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഗവിയിൽ നാല് ദിവസം സഞ്ചാരികൾക്ക് വിലക്ക്

Kerala
  •  a day ago
No Image

'പ്രതിചേര്‍ത്ത അന്നുമുതല്‍ ആശുപത്രിയിലാണ്'; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോടതി

Kerala
  •  a day ago
No Image

ഹൃദ്രോഗികൾക്ക് ആശ്വാസം; അപകടസാധ്യത കുറയ്ക്കുന്ന 'ഇൻപെഫ' മരുന്നിന് യുഎഇയുടെ പച്ചക്കൊടി

uae
  •  a day ago
No Image

ചേലക്കര പഞ്ചായത്ത് മെമ്പർ രാജിവെച്ചു: നടപടി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ

Kerala
  •  a day ago
No Image

ഫൈനലിൽ ഇതുവരെ വീണിട്ടില്ല; എട്ടാം കിരീടവുമായി ബാഴ്സയുടെ പടത്തലവൻ കുതിക്കുന്നു

Football
  •  a day ago
No Image

എയിംസ് ഇപ്പോൾ തെങ്കാശിയിയിൽ വന്നാലും മതി; വോട്ട് തട്ടാൻ എന്ത് പ്രഖ്യാപനവും നടത്തും; സുരേഷ് ഗോപിക്കെതിരെ പരിഹാസ ശരങ്ങളുമായി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിലേക്ക് 26കാരൻ; പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു

Cricket
  •  a day ago
No Image

ജാമ്യവ്യവസ്ഥ ലംഘിച്ചു; അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നോട്ടിസ്

Kerala
  •  a day ago
No Image

ഒമാൻ കറൻസിയെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  a day ago
No Image

കോട്ടയത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Kerala
  •  a day ago