പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ
കൊച്ചി: പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടർന്നാണ് പാസ്പോർട് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. നിലവിൽ, ദിലീപിന്റെ പാസ്പോർട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ്.
കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിച്ചപ്പോൾ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വന്നത്.
എതിർത്ത് പ്രോസിക്യൂഷൻ
ദിലീപിന് പാസ്‌പോർട്ട് വിട്ടുനൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കോടതിയുടെ ഈ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാൻ തയ്യാറെടുക്കുകയാണ് തങ്ങളെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അപ്പീൽ നടപടികൾ നടക്കുന്ന സാഹചര്യത്തിൽ പാസ്‌പോർട്ട് തിരികെ നൽകരുത് എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിലീപിന്റെ ഈ ആവശ്യം കോടതി ഉടൻ പരിഗണിച്ച് തീരുമാനമെടുക്കും.
Malayalam actor Dileep has approached the Ernakulam Principal Sessions Court seeking the release of his passport, following his acquittal in the 2017 actress assault case. The court had acquitted Dileep of all charges, citing lack of evidence, while convicting six others, including Pulsar Suni, in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."