നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആറ് പ്രതികളിൽ, ഒന്നാം പ്രതിയായ പൾസർ സുനിയാകും (എൻ.എസ്. സുനിൽ) ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. കേസിലെ എല്ലാ പ്രതികളുടെയും വിചാരണ തടവുകാലം ശിക്ഷാ കാലാവധിയിൽ നിന്ന് ഇളവ് ചെയ്തതിനാലാണ് ഈ മാറ്റം.
ഏറ്റവും കൂടുതൽ കാലം വിചാരണ തടവിൽ കഴിഞ്ഞതാണ് പൾസർ സുനിക്കും രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കും ശിക്ഷാകാലാവധി കുറയാൻ കാരണം.
പ്രതികൾ അനുഭവിക്കേണ്ട തടവ് (വിചാരണ തടവ് ഇളവുചെയ്ത ശേഷം)
| പ്രതി | പേര് | ആകെ ശിക്ഷ | വിചാരണ തടവുകാലം | ഇനി അനുഭവിക്കേണ്ടത് |
| ഒന്നാം പ്രതി | പൾസർ സുനി | 20 വർഷം | 7.5 വർഷം | 12.5 വർഷം |
| രണ്ടാം പ്രതി | മാർട്ടിൻ ആൻ്റണി | 20 വർഷം | 7 വർഷം | 13 വർഷം |
| മൂന്നാം പ്രതി | ബി. മണികണ്ഠൻ | 20 വർഷം | 3.5 വർഷം | 16.5 വർഷം |
| നാലാം പ്രതി | വി.പി. വിജീഷ് | 20 വർഷം | 2 വർഷം | 18 വർഷം |
| അഞ്ചാം പ്രതി | എച്ച്. സലിം | 20 വർഷം | 2 വർഷം | 18 വർഷം |
| ആറാം പ്രതി | പ്രദീപ് | 20 വർഷം | 2 വർഷം | 18 വർഷം |
പൾസർ സുനിക്കും മാർട്ടിൻ ആന്റണിക്കും 2039 ഓടെ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.ആറാം പ്രതിയായ പ്രദീപിനാണ് ശിക്ഷാ കാലാവധിയുടെ ഏറ്റവും കൂടുതൽ ഭാഗം ഇനി അനുഭവിക്കേണ്ടി വരിക.
കോടതിയുടെ പരിഗണന
കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളുടെ പ്രായം (എല്ലാവരും 40 വയസ്സിൽ താഴെയുള്ളവരാണ്) കുടുംബ പശ്ചാത്തലം എന്നിവ കണക്കിലെടുത്താണ് ഏറ്റവും കുറഞ്ഞ ശിക്ഷ പ്രതികൾക്ക് വിധിച്ചതെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ കാലം വിചാരണ തടവിൽ കഴിഞ്ഞതിനാലാണ് ആദ്യത്തെ രണ്ട് പ്രതികൾക്ക് താരതമ്യേന കുറഞ്ഞ കാലയളവിൽ ജയിൽ വിടാൻ സാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."