അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി
സിഡ്നി: അബദ്ധത്തിൽ കാറിൽ ഇടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാതെ, ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാനായി എല്ലാ വിവരങ്ങളും കുറിപ്പായി വെച്ച് മാതൃകയായ ഓസ്‌ട്രേലിയൻ പൗരന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ഒരു കാർ പാർക്കിൽ വെച്ച് ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ദേവാങ് സേത്തിയാണ് അസാധാരണ സംഭവം വീഡിയോയിൽ പങ്കുവെച്ചത്.
പാർക്ക് ചെയ്തിരുന്ന കാറിന്റെ വിൻഡ്‌സ്‌ക്രീനിലാണ് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. ആരോ അബദ്ധത്തിൽ കാറിന്റെ ഇടതുവശത്ത് ഇടിച്ചതായി കുറിപ്പിൽ വിശദീകരിച്ചു. എന്നാൽ, ആ വ്യക്തി സ്വന്തം പേര്, കോൺടാക്റ്റ് നമ്പർ, തേർഡ് പാർട്ടി ഇൻഷുറൻസ് കമ്പനിയുടെ വിശദാംശങ്ങൾ, വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ എന്നിവ കുറിപ്പിൽ എഴുതിവെച്ചിരുന്നു.
"നിങ്ങളുടെ കാറിന്റെ വാതിലിന്റെ ഇടതുവശത്ത് ഇടിച്ചതിന് ക്ഷമിക്കണം. ഇതാ എന്റെ കോൺടാക്റ്റ്," എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
സംഭവം ശ്രദ്ധയിൽപ്പെട്ട സേത്തി, ഇത്തരം ഉത്തരവാദിത്തമുള്ള പെരുമാറ്റം ഇന്ത്യയിൽ വിരളമാണെന്ന് അഭിപ്രായപ്പെട്ടു. "ആരെങ്കിലും മറ്റൊരാളുടെ കാറിൽ ഇടിച്ചാൽ അവർ ഓടിപ്പോകും. ഇവിടെ, ആരോ ഉത്തരവാദിത്തം ഏറ്റെടുത്തു," അദ്ദേഹം പറഞ്ഞു. ഈ ലളിതമായ പ്രവൃത്തി ഒരു രാജ്യത്തിന്റെ സത്യസന്ധതയും ഉത്തരവാദിത്തബോധവും എത്രത്തോളമുണ്ട് എന്ന് വിളിച്ചോതുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഒരു രാജ്യത്തിന്റെ മഹത്വം അവിടുത്തെ ജനങ്ങളിൽ നിന്നാണ്," എന്ന് പറഞ്ഞുകൊണ്ടാണ് സേത്തി വീഡിയോ അവസാനിപ്പിച്ചത്.
ഏകദേശം 33,000-ത്തിലധികം ആളുകളാണ് റീൽ ഇതുവരെ കണ്ടത്. ഓസ്‌ട്രേലിയയിൽ ഇത്തരം പെരുമാറ്റം സാധാരണമാണെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടപ്പോൾ, ഇന്ത്യയിലെ മോശം അനുഭവങ്ങൾ പങ്കുവെച്ച് നിരവധിപേർ കമന്റ് ചെയ്തു. ഗുരുഗ്രാമിൽ ഒരു കാറിൽ ഇടിച്ചിട്ടും ഡ്രൈവർ പുറത്തിറങ്ങി നോക്കുകപോലും ചെയ്യാതെ നിസ്സംഗത പാലിച്ച സംഭവം ഒരു ഉപയോക്താവ് ഓർമ്മിച്ചു. "നഷ്ടപരിഹാരം നൽകുന്നതിനുപകരം, ഒരു നാശനഷ്ടത്തിന്റെ പേരിൽ പരസ്പരം കൊല്ലും" എന്ന് മറ്റൊരു ഉപയോക്താവ് ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് പ്രതികരിച്ചു.
an accidental car hit incident gained attention after a young man’s sincere apology message went viral on social media. people applauded his honesty, responsibility, and moral courage. the incident sparked positive discussions about integrity, accountability, and doing the right thing even during unexpected and stressful situations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."