HOME
DETAILS

ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി: പൗഡർ ഉപയോ​ഗം അണ്ഡാശയ അർബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

  
Web Desk
December 14, 2025 | 2:21 PM

johnson  johnson hit with huge setback powder use caused ovarian cancer ordered to pay 362 million in damagescancer ordered to pay 362 crore in compensation

ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിന് (Johnson & Johnson) കാലിഫോർണിയ കോടതി വൻ തുക പിഴയിട്ടു. കമ്പനിയുടെ ബേബി പൗഡർ ഉപയോഗം അണ്ഡാശയ അർബുദത്തിന് (Ovarian Cancer) കാരണമായെന്ന് കാണിച്ച് രണ്ട് സ്ത്രീകൾ നൽകിയ കേസിലാണ് നിർണ്ണായക വിധി. ഈ സ്ത്രീകൾക്ക് 40 മില്യൺ ഡോളർ, അതായത് ഏകദേശം 362 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.

കാലിഫോർണിയയിൽ താമസിക്കുന്ന കെന്റ്, ഷുട്സ് എന്നിവരാണ് കമ്പനിക്കെതിരെ കേസ് നൽകിയത്. കെന്റിന് 2014-ലും ഷുൾട്സിന് 2018-ലുമാണ് അണ്ഡാശയ അർബുദം സ്ഥിരീകരിച്ചത്. ഇരുവരും കഴിഞ്ഞ 40 വർഷമായി കുളികഴിഞ്ഞ് ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കോടതിയിൽ മൊഴി നൽകി. ശസ്ത്രക്രിയകളും നിരവധി കീമോതെറാപ്പി ചികിത്സകളും നടത്തിയതിൻ്റെ തെളിവുകളും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു.

കമ്പനിക്ക് ഉൽപ്പന്നത്തിൻ്റെ അപകടസാധ്യതകളെക്കുറിച്ച് തീർച്ചയായും അറിവുണ്ടായിരുന്നുവെന്നും, അവർ അത് മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സ്ത്രീകളുടെ അഭിഭാഷകനായ ആൻഡി ബിർച്ച്ഫീൽഡ് കോടതിയിൽ വാദിച്ചത്. എന്നാൽ, കേസിൽ തെളിവുകളില്ലെന്നും, ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന പൗഡർ പ്രത്യുത്പാദന അവയവങ്ങളിലേക്ക് ബാധിക്കുന്ന രീതിയിൽ ഒരു പഠനവും സ്ഥിരീകരിക്കുന്നില്ലെന്നും ജോൺസൺ ആൻഡ് ജോൺസണിന്റെ അഭിഭാഷകയായ അലിസൺ ബ്രൗൺ പ്രതിരോധിച്ചു. ഈ വിധിക്കെതിരെ ഉടൻ തന്നെ അപ്പീൽ നൽകുമെന്നും കമ്പനി അറിയിച്ചു.

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം കാൻസർ ബാധിച്ചു എന്ന് അവകാശപ്പെടുന്ന 67,000-ത്തിലധികം ആളുകളിൽ നിന്ന് കമ്പനി നിലവിൽ കേസുകൾ നേരിടുന്നുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതവും, ആസ്ബറ്റോസ് രഹിതവും, കാൻസറിന് കാരണമാകുന്നില്ല എന്ന നിലപാടിൽ കമ്പനി ഉറച്ചുനിൽക്കുകയാണ്.

മിക്ക കേസുകളിലും അണ്ഡാശയ കാൻസറാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിൽ, ചിലർക്ക് അപൂർവവും മാരകവുമായ മെസോതെലിയോമ (Mesothelioma) എന്ന കാൻസർ ബാധിച്ചതായും കേസുകളുണ്ട്.

 

 

Johnson & Johnson has been ordered to pay $40 million to two women in a California trial who claimed that the use of the company's talc-based baby powder for decades led to their ovarian cancer. The jury found that J&J knew about the potential dangers but failed to warn consumers. The company denies the link and plans to appeal the verdict. Johnson & Johnson is currently facing over 67,000 lawsuits related to its talc products, alleging they caused ovarian cancer and mesothelioma.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  6 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  6 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  6 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  6 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  6 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  6 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  6 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  6 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  6 days ago