പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി
നോർത്ത് കരോലിന: അമേരിക്കയിലെ നോർത്ത് കരോലിനയിൽ പുതുവത്സര ദിനത്തിൽ നടക്കാനിരുന്ന വലിയൊരു ഭീകരാക്രമണ പദ്ധതി തകർത്ത് എഫ്ബിഐ (FBI). ഐസിസ് (ISIS) അനുഭാവിയായ ഒരു യുവാവാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ, നോർത്ത് കരോലിനയിലെ മിൻ്റ് ഹിൽ സ്വദേശിയായ ക്രിസ്റ്റൻ സ്റ്റർഡവൻ്റ് (18) എന്ന യുവാവിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പുതുവത്സര ആഘോഷങ്ങൾ നടന്ന സ്ഥലത്ത് കത്തിയും ചുറ്റികയുമായി എത്തിയ ഇയാളെ എഫ്ബിഐ ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടുകയായിരുന്നു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റാണ് എഫ്ബിഐക്ക് വേണ്ടി ഈ വിവരം പുറത്തുവിട്ടത്.
പ്രതിക്കെതിരെ വിദേശ ഭീകര സംഘടനകളെ സഹായിക്കുക, ആക്രമണത്തിന് പദ്ധതിയിടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചുവെന്ന് എഫ്ബിഐ അറിയിച്ചു.
The FBI has thwarted a potential terrorist attack in North Carolina, arresting an 18-year-old individual allegedly inspired by ISIS. The suspect had planned to target a grocery store and a fast-food restaurant, intending to use a knife and hammer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."