കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി
ഡൽഹി: കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എപ്പോൾ മുതലാണ് ഈ സർവീസ് തുടങ്ങുക എന്നത് മന്ത്രി വ്യക്തമാക്കിയില്ല. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്.
അസമിലെ ഗുഹാഹത്തി-ബംഗാളിലെ ഹൗറക്കും ഇടയിലാണ് ആദ്യ സർവീസ് നടക്കുന്നത്. ജനുവരി പകുതിയോടെ സർവീസ് തുടങ്ങും. ആറ് മാസത്തിനുള്ളിൽ എട്ട് ട്രെയിനുകൾ കൂടി ഓടിക്കാൻ സാധിക്കും. ഈ വർഷം അവസാനിക്കുന്നതോടെ 12 വന്ദേ ഭാരത് സ്ലീപ്പർ സർവീസുകൾ ആരംഭിക്കും.
വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്ക് ലഭിച്ച വമ്പൻ സ്വീകാര്യതയാണ് ആധുനിക സൗകര്യത്തോടെ സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാൻ പ്രേരണയായത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള ട്രെയിനിന് 16 കോച്ചുകൾ ആണ് ഉള്ളത്. ഇതിൽ 833 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."