HOME
DETAILS

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

  
Web Desk
January 03, 2026 | 5:19 PM

12-year-old boy chained for two months parents claim it was to prevent theft

നാഗ്‌പൂർ: മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നു എന്നാരോപിച്ച് പന്ത്രണ്ട് വയസുകാരനായ മകനെ മാതാപിതാക്കൾ ചങ്ങലയിൽ ബന്ധിച്ചു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കഴിഞ്ഞ രണ്ട് മാസമായി കുട്ടി ഈ ക്രൂരതയ്ക്ക് ഇരയാവുകയായിരുന്നു എന്നാണ് വിവരം.

മഹാരാഷ്ട്ര സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുമ്പോൾ ഒരു ബക്കറ്റിൽ നിൽക്കുന്ന രീതിയിൽ കുട്ടിയെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയായിരുന്നു. കുട്ടിയെ ഉദ്യോഗസ്ഥർ ഉടൻ മോചിപ്പിക്കുകയും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

ദിവസവേതന തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്താണ് കുട്ടിയെ കെട്ടിയിട്ടിരുന്നത്. കുട്ടിയുടെ മോഷണ സ്വഭാവം നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് മാതാപിതാക്കൾ പൊലിസിന് നൽകിയ മൊഴി. രാവിലെ 9 മണിയോടെ കുട്ടിയെ കെട്ടിയിട്ട ശേഷം വൈകുന്നേരമാണ് ഇവർ തിരിച്ചെത്തിയിരുന്നത്. മോഷണ ശീലം കാരണം കുട്ടിയുടെ പഠനവും ഇവർ ഇടയ്ക്ക് വെച്ച് നിർത്തിച്ചിരുന്നു.

തുടർച്ചയായി ചങ്ങലയും കയറും ഉപയോഗിച്ച് കെട്ടിയിട്ടതിനെ തുടർന്ന് കുട്ടിയുടെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ക്രൂരത കുട്ടിയെ കടുത്ത മാനസികാഘാതത്തിലേക്കും നയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) കേസിൽ വിശദമായ വാദം കേൾക്കും. മാതാപിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

 

 

In a shocking case of child abuse, a 12-year-old boy was found chained inside his home for nearly two months. The parents reportedly kept the child in shackles to prevent him from engaging in theft or other petty crimes. Authorities intervened after neighbors alerted them to the ongoing cruelty, and legal action is being taken against the parents for the extreme treatment of the minor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  2 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  2 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  2 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  2 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  2 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago