തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവും, രണ്ടാം പ്രതി കെ.എസ്. ജോസും മേൽക്കോടതിയിൽ അപ്പീൽ നൽകും. കേസിൽ ഇരുവർക്കും മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് ഇരുവരും അപ്പീൽ നൽകുന്നത്.
അപ്പീൽ നൽകുന്നതിനായി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ ഇവർക്ക് ജാമ്യം ലഭിക്കും.
അതേസമയം, കോടതി വിധിപ്പകർപ്പ് ലഭിച്ചാലുടൻ ആന്റണി രാജുവിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കും. വിദേശ പൗരനെ ലഹരിക്കേസിൽ നിന്ന് രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലിൽ മാറ്റം വരുത്തി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
Former Kerala Minister and MLA Antony Raju, convicted in a 30-year-old evidence tampering case, will appeal the Nedumangad Magistrate Court's verdict in a higher court. Raju and co-accused K.S. Jose were sentenced to three years in prison for altering evidence in a 1990 drug smuggling case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."