ശബരിമല സ്വർണ്ണക്കൊള്ള: 'പോറ്റി'യുടെ വരവിൽ ദുരൂഹത; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റക്കാർക്കെതിരെ പാർട്ടി കർശനമായ നടപടി സ്വീകരിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സംഭവത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയ അദ്ദേഹം, 'പോറ്റി പാരഡി' മ്ലേച്ഛമാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സോണിയ ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി, എന്നാൽ 'പോറ്റി' എങ്ങനെ അവിടെ എത്തിയെന്നത് ഗൗരവകരമായ ചോദ്യമാണെന്ന് ഓർമ്മിപ്പിച്ചു.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. അസ്വീകാര്യമായ നിലപാടുകളെ പാർട്ടി തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ പ്രകടനത്തെ ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയഗാഥയോടാണ് എം.എ ബേബി ഉപമിച്ചത്.
"ലോകകപ്പിലെ ആദ്യ മത്സരത്തിൽ തോറ്റപ്പോൾ അർജന്റീനയെ എല്ലാവരും എഴുതിത്തള്ളി. എന്നാൽ പിന്നീട് അവർ കിരീടമുയർത്തുന്നതാണ് ലോകം കണ്ടത്. അതുപോലെ ഇടതുമുന്നണി ശക്തമായി തിരിച്ചുവരും." തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രവർത്തകർ നിരാശരാകേണ്ടതില്ലെന്നും വരാനിരിക്കുന്ന പോരാട്ടങ്ങളിൽ വലിയ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
The case has gained renewed attention due to the mysterious circumstances surrounding the arrival of an individual referred to as 'Potti'. Baby emphasized that dragging political leaders into the controversy is baseless, even as questions persist regarding how the gold was handled and the identity of those involved in the suspicious activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."