HOME
DETAILS

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

  
January 04, 2026 | 12:27 PM

explosion at luxury resort in switzerland kills italian emirati national authorities investigate incident as probe continues

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ മൗണ്ടൻ റിസോർട്ടിലെ 'ലെ കോൺസ്റ്റലേഷൻ' (Le Constellation) ബാറിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം നാൽപ്പതായി. പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ  ദുരന്തത്തിൽ മരിച്ചവരിൽ 14-ഉം 15-ഉം വയസ്സുള്ള കൗമാരക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്വിസ് പൊലിസ് അറിയിച്ചു.

വലൈസ് പൊലിസ് നൽകുന്ന വിവരമനുസരിച്ച്, ഇതുവരെ 24 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇന്ന് 10 സ്വിസ് പൗരന്മാരുടെയും 2 ഇറ്റാലിയൻ പൗരന്മാരുടെയും ഒരു ഇറ്റാലിയൻ-ഇമാറാത്തി പൗരന്റെയും റൊമാനിയ, ഫ്രാൻസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

തിരിച്ചറിഞ്ഞവരിൽ ഏറ്റവും പ്രായം കുറഞ്ഞത് 14 വയസ്സുള്ള പെൺകുട്ടിയാണ്. 15 വയസ്സുള്ള രണ്ട് പെൺകുട്ടികളും 16-നും 18-നും ഇടയിൽ പ്രായമുള്ള പത്തോളം കൗമാരക്കാരും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. 20 മുതൽ 39 വയസ്സുവരെയുള്ളവരാണ് തിരിച്ചറിയപ്പെട്ട മറ്റ് വ്യക്തികൾ.

സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ 119 പേർക്ക് പരുക്കേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പലരെയും സ്വിറ്റ്‌സർലൻഡിലെയും യൂറോപ്പിലെ വിവിധ ഭാഗങ്ങളിലെയും പ്രത്യേക ബേൺ യൂണിറ്റുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ബാറിന് പുറത്ത് ഇരകൾക്കായി ഒരുക്കിയ സ്മാരകത്തിൽ നൂറുകണക്കിന് ആളുകളാണ് മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

സ്വിസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അശ്രദ്ധമൂലമുള്ള കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ബാർ നടത്തിപ്പുകാരായ രണ്ട് പേർക്കെതിരെ പ്രോസിക്യൂഷൻ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.

ബാക്കിയുള്ള മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

an explosion at a luxury resort in switzerland claimed lives officials said. among the dead was an italian emirati national. emergency services responded swiftly as authorities launched a full investigation to determine the cause and assess safety measures moving forward.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ കടുപ്പിച്ച് കേന്ദ്രം: എഐ ഉള്ളടക്കത്തിന് ലേബൽ നിർബന്ധം; നിയമലംഘനം നീക്കം ചെയ്യാൻ ഇനി 3 മണിക്കൂർ മാത്രം

National
  •  2 days ago
No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  2 days ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  2 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  2 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  2 days ago
No Image

യു.എസ് - ബംഗ്ലാദേശ് വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; യു.എസ് വസ്ത്രവിണിയില്‍ ഇന്ത്യന്‍ ആധിപത്യം ഇല്ലാതാകും, കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ലഭിക്കും | US-Bangladesh Trade Pact

Economy
  •  2 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  2 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  2 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  2 days ago