ഡൽഹി ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിൽ അഞ്ചു വർഷത്തിലധികമായി ജയിലിൽക്കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫാഉർറഹ്‌മാൻ, മുഹമ്മദ് സലീംഖാൻ, ഷദാബ് അഹമ്മദ് എന്നിവരാണ് കേസിൽ ജാമ്യംകാത്ത് കഴിയുന്ന മറ്റുള്ളവർ. കേസിൽ വാദംകേട്ട ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഡിസംബർ പത്തിനാണ് വിധിപറയാൻ മാറ്റിയത്.
സെപ്തംബര്‍ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്. സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും ഡല്‍ഹി പൊലിസ് ആരോപിക്കുന്ന കുറ്റം ചാര്‍ത്താന്‍ സാധിക്കില്ലെന്നും ഹരജിക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ സമരമല്ലെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയതെന്നുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.
അതേസമയം ഡല്‍ഹി കലാപ ഗൂഢാലോചനയുമായി പ്രതികളെ ഒരിക്കലും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന വാദമാണ് അഭിഷേക് മനു സിങ് വി, കപില്‍ സിബല്‍ തുടങ്ങിയ അഭിഭാഷകരുടെ വാദം. വിചാരണ കൂടാതെ ദീര്‍ഘകാലം ജയിലില്‍ അടച്ചതിലെ നിതീകേടും കോടതിയില്‍ ഉന്നയിച്ചു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് എന്തിനാണെന്നും സുപ്രീം കോടതി നേരത്തെ ചോദിച്ചിരുന്നു.
the supreme court will decide today whether umar khalid, sharjeel imam, and others will get bail in the delhi riots conspiracy case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."