HOME
DETAILS

മഡൂറോയ്ക്ക് ശേഷം ഗ്രീൻലാൻഡോ? ട്രംപിന്റെ ഭീഷണി നിർത്തണമെന്ന് ഡാനിഷ് പ്രധാനമന്ത്രി

  
January 05, 2026 | 1:50 PM

after maduro greenland danish prime minister urges trump to stop threatening arctic territory

വാഷിങ്ടൺ: വെനിസ്വേലയിലെ നിക്കോളാസ് മഡൂറോ സർക്കാരിനെ അട്ടിമറിച്ച സൈനിക നടപടിക്ക് പിന്നാലെ, ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തി ഈ തന്ത്രപ്രധാന ദ്വീപ് സ്വന്തമാക്കണമെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ, തങ്ങളെ ഭീഷണിപ്പെടുത്തുന്നത് ട്രംപ് അവസാനിപ്പിക്കണമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ കർശന മുന്നറിയിപ്പ് നൽകി.

ട്രംപിന്റെ നീക്കങ്ങളും 'ഡോൺ റോയ്' തത്വവും

അമേരിക്കൻ അപ്രമാദിത്വം ലോകത്ത് വീണ്ടും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ട്രംപ് കൊറോളറി' (Trump Corollary) എന്ന പുതിയ നയതന്ത്ര സിദ്ധാന്തമാണ് ട്രംപ് നടപ്പിലാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ 'മൺറോ തത്വത്തെ' അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഈ നയത്തിലൂടെ പാശ്ചാത്യ ധ്രുവത്തിൽ മറ്റു രാജ്യങ്ങളുടെ ഇടപെടൽ പൂർണ്ണമായും ഒഴിവാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

റഷ്യൻ, ചൈനീസ് കപ്പലുകൾ ആർട്ടിക് മേഖലയിൽ വർദ്ധിക്കുന്നത് തടയാൻ ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് അവകാശപ്പെടുന്നു.വെനിസ്വേലയിലെ നടപടി ഗ്രീൻലാൻഡിനുള്ള സൂചനയാണോ എന്ന ചോദ്യത്തിന്, "അത് വരും ദിവസങ്ങളിൽ കാണാം" എന്നായിരുന്നു ട്രംപിന്റെ മറുപടി.ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലാൻഡിലേക്കുള്ള പ്രത്യേക ദൂതനായി ട്രംപ് നിയോഗിച്ചിട്ടുണ്ട്.

ഡെന്മാർക്കിന്റെയും ഗ്രീൻലാൻഡിന്റെയും പ്രതികരണം

ട്രംപിന്റെ അവകാശവാദങ്ങൾ അസംബന്ധമാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ വ്യക്തമാക്കി."ഗ്രീൻലാൻഡ് വൽപ്പനയ്ക്കുള്ളതല്ല. അമേരിക്കയ്ക്ക് മറ്റൊരു രാജ്യത്തെ പിടിച്ചെടുക്കാൻ യാതൊരു അധികാരവുമില്ല. ചരിത്രപരമായ സൗഹൃദം നിലനിൽക്കെ ഇത്തരം ഭീഷണികൾ അവസാനിപ്പിക്കണം," അവർ പറഞ്ഞു.ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തെത്തി. തങ്ങളുടെ രാജ്യം വൽപ്പനയ്ക്കുള്ളതല്ലെന്നും ട്രംപിന്റെ അനുയായികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ഭൂപടങ്ങൾ അനാദരവാണെന്നും അദ്ദേഹം പ്രതികരിച്ചു.

ക്യൂബയ്ക്കും മുന്നറിയിപ്പ്

വെനിസ്വേലയ്ക്ക് പിന്നാലെ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ മുന്നറിയിപ്പ് നൽകി. "ഞാൻ ഹവാനയിലെ സർക്കാർ ഉദ്യോഗസ്ഥനായിരുന്നെങ്കിൽ ഇപ്പോൾ വലിയ ആശങ്കയിലായേനെ" എന്നാണ് റൂബിയോ പറഞ്ഞത്. ക്യൂബ ഒരു പരാജയപ്പെട്ട രാജ്യമാണെന്നും അവിടുത്തെ ജനങ്ങളെ തങ്ങൾ സഹായിക്കുമെന്നുമാണ് ട്രംപിന്റെ പക്ഷം.വെനിസ്വേലയിലെ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ ട്രംപിന്റെ അടുത്ത നീക്കം എവിടെയായിരിക്കും എന്ന ആശങ്കയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' കളക്ഷന്‍ വിപണിയിലിറക്കി

uae
  •  5 days ago
No Image

ചിന്ദ്വാര കൂട്ടക്കൊല: 'പേഡ'യിൽ കലർത്തിയത് മാരകമായ ആഴ്സെനിക്; ഭർതൃവീട്ടുകാർ പിടിയിൽ

National
  •  5 days ago
No Image

സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത

National
  •  5 days ago
No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  5 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  5 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  5 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  5 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  5 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  5 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  5 days ago