ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപിക്ക് അധികാരം; അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണ സംഘത്തിൽ (SIT) കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി. എഡിജിപി എച്ച്. വെങ്കിടേഷിനാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
കേസിൽ ഇതുവരെ നാല് ഘട്ടങ്ങളിലായുള്ള അന്വേഷണം പൂർത്തിയാക്കിയതായും, 181 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തി.
അതേസമയം, കേസിൽ മാധ്യമവിചാരണ (Media Trial) ഒഴിവാക്കണമെന്ന് ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. മാധ്യമങ്ങളുടെ ഇടപെടൽ നീതി നടപ്പാക്കുന്നതിന് തടസ്സമാകാരുത്.
അന്വേഷണ ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുത്. ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്ന റിപ്പോർട്ടുകൾ അന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കും. അന്വേഷണം മാധ്യമവിചാരണയുടെ നിഴലിലാകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
The Kerala High Court has authorized the expansion of the Special Investigation Team (SIT) probing the Sabarimala gold theft case. ADGP H. Venkatesh has been granted the power to induct additional officers into the team. In its interim order, the court emphasized that officers with a clean track record and integrity should be included, and the court must be kept informed of these appointments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."