കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും
കുവൈത്ത് സിറ്റി: സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം മാത്രം കുവൈത്തിൽ നിന്ന് 39,487 പ്രവാസികളെ നാടുകടത്തിയതായി അധകൃതർ. പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് ഇടപാടുകൾ, താമസ-തൊഴിൽ നിയമങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇത്രയധികം പേരെ നാടുകടത്തിയത്.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് നിയമലംഘകർ പിടിയിലായത്. ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഓരോരുത്തർക്കുമെതിരെയും നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പൊതു ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന അധികാരികളുടെ പ്രതിബദ്ധതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
നാടുകടത്തപ്പെട്ടവരിൽ പലരും കുടുംബത്തോടൊപ്പം കുവൈത്തിൽ താമസിക്കുന്നവരായിരുന്നു. ഗൃഹനാഥൻ നാടുകടത്തപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സ്പോൺസർഷിപ്പിൽ രാജ്യത്ത് കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾക്കും കുവൈത്ത് വിടേണ്ടി വന്നു. ഓരോ കുടുംബത്തിന്റെയും റെസിഡൻസി സ്റ്റാറ്റസ് പരിശോധിച്ച് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരം കേസുകളിൽ തീരുമാനമെടുത്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
താമസാനുമതി ദുരുപയോഗം ചെയ്യുന്നവർക്കും നിയമലംഘകർക്കുമെതിരെ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചു ജീവിക്കുന്ന എല്ലാ പ്രവാസികളെയും കുവൈത്ത് സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാൽ നിയമലംഘനങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
kuwait deported thirty nine thousand four hundred eighty seven expatriates last year as part of strict enforcement drives. authorities say inspections and legal actions against violators will continue aiming to uphold residency laws labour regulations and public security across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."