ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനു വേണ്ടി വാങ്ങിയ 261 ലാപ്ടോപ്പുകൾ ഉപയോഗിക്കാതെ വെച്ചതിനെത്തുടർന്ന് കേടായതായി പരാതി. ഒരു ലാപ്ടോപ്പിന് 38,000 രൂപ എന്ന നിരക്കിൽ ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച്, 2023 ഏപ്രിലിലാണ് ലാപ്ടോപ്പുകൾ വാങ്ങിയത്.
മാസങ്ങളോളം ചാർജ് ചെയ്യാതെയും പ്രവർത്തിപ്പിക്കാതെയും ഇരുന്നതിനാൽ ലാപ്ടോപ്പുകളുടെ ബാറ്ററികൾ പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളിൽ മാർക്ക് രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇടയ്ക്ക് ഇവ ഉപയോഗിച്ചിരുന്നത്. ബാക്കി സമയമൊന്നും ഇവ ഉപയോഗിച്ചിരുന്നില്ല. നിലവിൽ പരീക്ഷാഭവനിൽ ആവശ്യത്തിന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളും ഐ.ടി സൗകര്യങ്ങളും ഉണ്ടായിരിക്കെ, എന്തിനാണ് ഇത്ര വലിയ തുക ചെലവിട്ട് വീണ്ടും ലാപ്ടോപ്പുകൾ വാങ്ങിയത് എന്ന ചോദ്യം ശക്തമാവുകയാണ്.
Calicut University is facing severe criticism following allegations that 261 laptops, purchased for the Examination Bhavan, have become non-functional due to prolonged neglect. Acquired in April 2023 at a cost of approximately ₹1 crore (₹38,000 per unit), the laptops remained unused and uncharged for months, leading to total battery failure. While the university claims the purchase was for departmental needs, reports suggest they were rarely used beyond occasional valuation camps.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."