HOME
DETAILS

മതേതര മുഖം, വികസനത്തിന്റെ അമരക്കാരൻ: വി.കെ ഇബ്രാഹിംകുഞ്ഞ് ഇനി സ്മരണകളിൽ; അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ

  
Web Desk
January 06, 2026 | 1:37 PM

Secular leader and development icon VK Ebrahimkunju no more tributes pour in from political spectrum

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പൊതുമരാമത്ത്-വ്യവസായ വകുപ്പ് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തിലുണ്ടായ തകരാർ ആരോഗ്യനില വഷളാക്കിയിരുന്നു. സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെന്ററിലാണ് 6 മണി മുതൽ പൊതുദർശനം നടക്കുന്നത്. രാത്രി 9 മണിയോടെ മൃതദേഹം ആലങ്ങാട് ചിറയത്തെ വസതിയിലെത്തിക്കും. നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെച്ച് ഖബറടക്കം നടക്കും.

അനുശോചനം

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ രാഷ്ട്രീയ കേരളം ഒന്നടങ്കം അനുശോചിച്ചു.

ഹൃദയങ്ങളിലേക്ക് സ്നേഹപാലം പണിത നേതാവായിരുന്നു അദ്ദേഹമെന്നും ലീഗിന്റെ മതേതര മുഖമായിരുന്നു ഇബ്രാഹിംകുഞ്ഞെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.

കേരളത്തിന്റെ വികസന പ്രക്രിയയിൽ വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു. ഏൽപ്പിച്ച കാര്യങ്ങൾ സമയബന്ധിതമായി തീർക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് സ്ഥാനവും ഭംഗിയായി നിർവഹിച്ച, സൗമ്യനായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അനുസ്മരിച്ചു.

ജനാധിപത്യ മതേതര സമൂഹത്തിന് തീരാനഷ്ടമാണ് ഇബ്രാഹിംകുഞ്ഞിന്റെ വിയോഗമെന്നും മികച്ചൊരു സുഹൃത്തിനെയും സഹോദരനെയുമാണ് തനിക്ക് നഷ്ടമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ടായിരുന്നു. ട്രേഡ് യൂണിയൻ രംഗത്ത് ദീർഘകാലം ഒന്നിച്ച് പ്രവർത്തിച്ച ഓർമ്മകൾ മന്ത്രി പി. രാജീവ് പങ്കുവെച്ചു.

രാഷ്ട്രീയ ജീവിതം

എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇബ്രാഹിംകുഞ്ഞ്, മുസ്‌ലിം ലീഗിനെ മധ്യകേരളത്തിൽ വേരോട്ടമുള്ള പ്രസ്ഥാനമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

നാല് തവണ എം.എൽ.എ 2001 ലും 2006 ലും മട്ടാഞ്ചേരിയിൽ നിന്നും, 2011 ലും 2016 ലും കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ വ്യവസായം, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്തു.

രാഷ്ട്രീയ പദവികളും നേട്ടങ്ങളും

വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ ജീവിതം നേട്ടങ്ങളുടെയും വിവാദങ്ങളുടെയും സമ്മിശ്രമാണ്. പൊതുമരാമത്ത് മാനുവൽ പരിഷ്കരണം, ഇ-ടെൻഡർ സംവിധാനം, ചുരുങ്ങിയ കാലയളവിൽ 400 പാലങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്തെ ശ്രദ്ധേയമായ തീരുമാനങ്ങളായിരുന്നു.

മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പാർട്ടിക്ക് ജില്ലയിൽ ശക്തമായ അടിത്തറയൊരുക്കി. രാഷ്ട്രീയത്തിന് പുറമെ ഭരണരംഗത്തും സജീവമായിരുന്ന അദ്ദേഹം താഴെ പറയുന്ന പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനത്തിന് 2012-ൽ ഡെക്കാൻ ക്രോണിക്കിളിന്റെ 'മികച്ച മന്ത്രി' പുരസ്കാരം നേടി. 2013-ലെ കേളീ കേരള പുരസ്കാരം, യുഎസ്എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം, എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്.

കുടുംബം

വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി 1952 മെയ് 20ന് ആലുവയിലാണ് അദ്ദേഹത്തിന്റെ ജനനം. ഭാര്യ നദീറയും മൂന്ന് ആൺമക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മക്കൾ: അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശേരി മണ്ഡലത്തിൽ നിന്നും മത്സരിച്ചു. വി.ഇ. അബ്ബാസ്, വി.ഇ. അനൂപ്.

അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത് പാലാരിവട്ടം പാലം അഴിമതിക്കേസായിരുന്നു. കേസുമായി ബന്ധപ്പെട്ട് 2020 നവംബറിൽ വിജിലൻസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മാസങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിൽ, ആരോഗ്യനില മോശമായത് പരിഗണിച്ച് 2021 ജനുവരിയിൽ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. പാലാരിവട്ടം പാലം അഴിമതി ആരോപണം രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്ന ജനകീയ നേതാവായി അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ വേർപാടോടെ മുസ്‌ലിം ലീഗിനും കേരള രാഷ്ട്രീയത്തിനും കരുത്തുറ്റ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. 

 

 

V.K. Ebrahim Kunju was a prominent political figure and former Public Works Department (PWD) Minister of Kerala. Born on May 20, 1952, in Aluva, he played a pivotal role in strengthening the Muslim League in Central Kerala, serving in various capacities including Ernakulam District President and General Secretary.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  2 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  2 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  2 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  2 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  2 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago