എസ്ഐആർ: ഉത്തർപ്രദേശിൽ കടുംവെട്ട്; കരട് പട്ടികയിൽ നിന്ന് പുറത്തായത് 2.89 കോടി വോട്ടർമാർ
ലഖ്‌നൗ: ഉത്തർപ്രദേശിൽ എസ്ഐആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2.89 കോടി വോട്ടർമാർ പുറത്ത്. താമസം മാറിയവർ, മരിച്ചവർ, ഒന്നിലധികം പട്ടികയിലുള്ളവർ എന്നിവരെ നീക്കം ചെയ്തതോടെയാണിത്. അന്തിമ വോട്ടർപട്ടിക മാർച്ച് ആറിന് പ്രസിദ്ധീകരിക്കും.
2.17 കോടി പേർ താമസം മാറിയതിന്റെ പേരിൽ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ, 25.47 ലക്ഷം പേർ ഒന്നിലധികം പട്ടികയിൽ പേരുള്ളതിനാലും പുറത്തായി.
സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് തലസ്ഥാനമായ ലഖ്‌നൗവിലാണ്. ഇവിടെ ആകെ വോട്ടർമാരുടെ 30 ശതമാനത്തോളം പേർ പട്ടികയ്ക്ക് പുറത്തായി. 39.9 ലക്ഷം വോട്ടർമാരുണ്ടായിരുന്ന ലഖ്‌നൗവിൽ കരട് പട്ടിക വന്നപ്പോൾ അത് 27.9 ലക്ഷമായി ചുരുങ്ങി. ലളിത്‌പൂർ ജില്ലയിൽ 9.5 ലക്ഷം വോട്ടർമാർ ഉണ്ടായിരുന്നത് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 8.6 ലക്ഷമായി കുറഞ്ഞു.
മൂന്ന് തവണ കാലാവധി നീട്ടിനൽകിയ ശേഷമാണ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി കരട് പട്ടിക പുറത്തിറക്കിയത്. 2025 ഒക്ടോബറിൽ എസ്.ഐ.ആർ നടപടികൾ ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് ആകെ 15.44 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 12.55 കോടി പേരുടെ (81.03%) എന്യൂമറേഷൻ ഫോമുകളാണ് കൃത്യമായി തിരികെ ലഭിച്ചത്.
he draft voter list released as part of the Special Internal Revision (SIR) in Uttar Pradesh has seen a massive reduction, with 2.89 crore names removed. The exclusion includes 2.17 crore relocated individuals, 46.23 lakh deceased voters, and 25.47 lakh duplicate entries. While the capital city, Lucknow, witnessed a 30% drop in voter count, the final updated list is scheduled to be published on March 6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."