രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: കേരള തീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയ രണ്ട് തമിഴ്‌നാട് ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. ആവശ്യമായ രേഖകളില്ലാതെ കടലിൽ ഇറങ്ങിയതിനെത്തുടർന്നാണ് നടപടി. വിഴിഞ്ഞത്ത് നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ ഉള്ളിലായാണ് ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്.
തമിഴ്‌നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യൻ, രാമനാഥപുരം സ്വദേശി ആന്‍റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. പട്രോളിംഗിനിടെ സംശയം തോന്നി ഉദ്യോഗസ്ഥർ ബോട്ടുകൾ പരിശോധിച്ചപ്പോൾ മതിയായ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എസ്. രാജേഷിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ഫിഷറീസ് പട്രോളിംഗ് ബോട്ടിലും 'ധീര' എന്ന വള്ളത്തിലുമായി എത്തിയ മറൈൻ എൻഫോഴ്‌സ്‌മെന്‍റ് സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
സിവിൽ പൊലിസ് ഓഫിസർ അനിൽ കുമാർ എ, ലൈഫ് ഗാർഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്‌സൺ ആന്‍റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പട്രോളിംഗ് നടത്തിയത്.
The Kerala Fisheries Department has seized two fishing boats from Tamil Nadu for conducting unauthorized fishing operations off the Kerala coast. The vessels were intercepted approximately seven kilometers deep into the sea from Vizhinjam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."