HOME
DETAILS

ബംഗാളില്‍ ഇ.ഡി - മമത പോര്, പ്രചാരണ ചുമതലയുള്ള ഐപാക് ആസ്ഥാനത്ത് റെയ്ഡ്, രഹസ്യങ്ങള്‍ ചോര്‍ത്താനെന്ന് ആരോപണം; ഇരുകൂട്ടരും കോടതിയില്‍, ഇ.ഡിക്കെതിരേ കേസും

  
January 08, 2026 | 5:28 PM

bengal ed mamata clash intensifies as ipac headquarters raided allegations spark legal battle

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും (ഇ.ഡി) പുതിയ പോര്‍മുഖം തുറക്കുന്നു. തൃണമൂലിന് വേണ്ടി പ്രചാരണതന്ത്രം മെനയുന്ന ഐപാക് ഓഫിസിലും മേധാവി പ്രതിക് ജെയിനിന്റെ വസതിയിലും ഇ.ഡി നടത്തിയ റെയ്ഡ് നാടകീയ സംഭവങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു.

ഇ.ഡി റെയ്ഡ് അറിഞ്ഞയുടന്‍ പാഞ്ഞെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ഏജന്‍സിയുടെ നടപടി പ്രതികാരമാണെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഔദ്യോഗിക രേഖകളും വിവരങ്ങളും ശേഖരിക്കാനുള്ള രാഷ്ട്രീയ പ്രേരിത നടപടിയാണ് റെയ്‌ഡെന്ന വിമര്‍ശനമുണ്ട്. ഇ.ഡി റെയ്ഡും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുമുള്‍പ്പെടെ അസാധാരണ സംഭവ വികാസങ്ങള്‍ക്കാണ് ഇന്ന് കൊല്‍ക്കത്ത സാക്ഷിയായത്. 

റെയ്ഡില്‍ പിടിച്ചെടുത്ത പാര്‍ട്ടി രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥരില്‍നിന്ന് മമത തിരികെ വാങ്ങിയെന്നും ഇ.ഡി റെയ്ഡ് നടക്കുന്നതിനിടെ ഐപാക് ഓഫിസില്‍നിന്ന് പുറത്തുവരുന്ന മമതയുടെ കൈവശമുള്ള പച്ചനിറത്തിലുള്ള ഫയല്‍, പാര്‍ട്ടിയുടെ രഹസ്യങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ട്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചാണ് സാള്‍ട്ട് ലേക്കിലെ ഐപാക് ഓഫിസിലും ജെയിനിന്റെ ലൗഡന്‍ സ്ട്രീറ്റിലെ വസതിയിലും രാവിലെ ഏഴ് മുതല്‍ ഇ.ഡി പരിശോധന നടത്തിയത്. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഐ.ടി വിഭാഗം, മീഡിയ സെല്‍ എന്നിവ കൈകാര്യം ചെയ്യുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഐപാക്. അര്‍ധ സൈനിക വിഭാഗത്തിന്റെ സാന്നിധ്യത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇ.ഡി പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്നതിനിടെ ഉച്ചയോടെയാണ് പൊലിസ് അകമ്പടിയോടെ പ്രതീക് ജെയിനിന്റെ വസതിയില്‍ മുഖ്യമന്ത്രി എത്തിയത്. 

പിന്നാലെ ഐപാക് ഓഫിസിലെത്തിയ മമത ഇ.ഡി ഉദ്യോഗസ്ഥരോട് റെയ്ഡിനെ കുറിച്ച് ആരാഞ്ഞു. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പാര്‍ട്ടി രേഖകള്‍ പിടിച്ചെടുത്തത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരില്‍നിന്ന് മമത പാര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകളും വസ്തുക്കളും തിരികെ വാങ്ങിയത്. 

പിന്നാലെ രേഖകള്‍ മുഖ്യമന്ത്രി എടുത്തുകൊണ്ടുപോയെന്നാരോപിച്ച് ഇ.ഡി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. പാര്‍ട്ടി രഹസ്യരേഖകള്‍ എടുത്തതായി ചൂണ്ടിക്കാട്ടി ഇ.ഡിക്കെതിരേ തൃണമൂലും ഹരജി നല്‍കി. രണ്ട് ഹരജിയും ഇന്ന് പരിഗണിക്കും. ഇതോടൊപ്പം വീട്ടില്‍ അതിക്രമം കാണിച്ചെന്ന് ആരോപിച്ച് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ഐപാക് മേധാവിയുടെ കുടുംബത്തിന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലിസ് കേസുമെടുത്തു.

political tensions escalated in west bengal after the enforcement directorate raided ipac headquarters handling election campaigns allegations of data leakage emerged both sides moved court as trinamool congress filed a case against the ed deepening the confrontation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  5 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  5 days ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  5 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  5 days ago
No Image

മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു

crime
  •  5 days ago
No Image

കാസർകോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം: വെട്ടേറ്റ ബന്ധുവും മരിച്ചു

Kerala
  •  5 days ago
No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  5 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  5 days ago
No Image

ശതാബ്ദി നിറവിൽ, നാളെ മുതല്‍ അഞ്ചുനാള്‍ കുണിയ

samastha-centenary
  •  5 days ago