പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
ബെംഗളൂരു: പിണക്കം അവസാനിപ്പിച്ച് കൂടെ വരണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് നഞ്ചൻകോട്ടിൽ ഭർത്താവ് ഭാര്യയെ പട്ടിക കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കലാലെ സ്വദേശിനിയായ സുധ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷിനെ (35) പൊലിസ് അറസ്റ്റ് ചെയ്തു.
13 വർഷം മുമ്പാണ് ഇവരുടെയും വിവാഹം. എന്നാൽ മഹേഷിന്റെ മദ്യപാനത്തെയും ഗാർഹിക പീഡനത്തെയും തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. മദ്യത്തിന് അടിമയായ മഹേഷിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സുധ മകനോടൊപ്പം അമ്മയുടെ വീട്ടിലേക്ക് മാറിയത്. പലതവണ തിരികെ വരണമെന്ന് മഹേഷ് ആവശ്യപ്പെട്ടെങ്കിലും ക്രൂരമായ മർദ്ദനം ഭയന്ന് സുധ ഇതിന് തയ്യാറായിരുന്നില്ല. ഒരാഴ്ച മുൻപും മഹേഷ് വീട്ടിലെത്തി സുധയെ നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് രാവിലെ സുധ താമസിക്കുന്ന വീട്ടിലെത്തിയ മഹേഷ് വീണ്ടും തർക്കത്തിലേർപ്പെട്ടു. വാക്കുതർക്കം രൂക്ഷമായതോടെ സമീപത്തിരുന്ന പട്ടിക കഷ്ണമെടുത്ത് സുധയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുധ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഹേഷിനെ തടഞ്ഞുവെച്ച് പൊലിസിൽ ഏൽപ്പിച്ചത്. പിതാവ് അമ്മയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ഇവരുടെ മകൻ പൊലിസിന് മൊഴി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നഞ്ചൻകോട് പൊലിസ് അറിയിച്ചു.
a 30-year-old woman named sudha was murdered by her husband, mahesh, in nanjangud after she refused to reconcile and return to his home. the couple had been living apart for two years due to mahesh's chronic alcoholism and history of domestic abuse. during a heated argument at her mother's house, mahesh attacked sudha with a wooden plank, causing a fatal head injury. the incident reportedly took place in front of their son, who later testified about his father’s habitual violence. local residents detained mahesh and handed him over to the police, who have since registered a murder case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."