kerala finance minister k.n. balagopal said the centre owes the state ₹12,000 crore, with nearly half already cut. a total of ₹17,000 crore has been reduced so far, mainly in the last three months of the financial year, and the issue will be raised at today’s meeting with the union finance minister in delhi.
HOME
DETAILS
MAL
കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്
January 10, 2026 | 1:40 AM
തിരുവനന്തപുരം: കേരളത്തിന് 12,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ.എൻ ബാലഗോപാൽ. ഇതിന്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ വെട്ടിക്കുറച്ചത് 17,000 കോടി രൂപയാണ്. സാമ്പത്തികവർഷത്തിന്റെ ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. ഇന്ന് ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയുമായി നടക്കുന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിൽ വിഷയം ചൂണ്ടിക്കാട്ടുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികവർഷത്തിന്റെ അവസാനവും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലുമാണ് തുക കേന്ദ്രം വെട്ടിക്കുറച്ചത്. ഇത്രയും തുക വെട്ടിക്കുറച്ചിട്ടും സംസ്ഥാനം മുന്നോട്ടുപോകുന്നു. ഇത് സർക്കാരിന്റെ പ്രശ്‌നമല്ല. ഇത് കേരളത്തിന്റെ ഒന്നടങ്കമായ പ്രശ്‌നമാണ്. യു.ഡി.എഫ് ഇക്കാര്യം കേന്ദ്രത്തിൽ ഉന്നയിക്കണം.
സ്വന്തം വരുമാനത്തിൽ കേരളം സാമ്പത്തിക മുന്നേറ്റമുണ്ടാക്കിയെന്നും ആളോഹരി വരുമാനം മെച്ചപ്പെട്ടതായും ആഭ്യന്തര ഉൽപാദനത്തിൽ ഗണ്യമായ വളർച്ച ഉണ്ടായതായും മന്ത്രി അവകാശപ്പെട്ടു.
അതേസമയം കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും 12ന് സത്യഗ്രഹ സമരം നടത്തും. കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരേയാണ് സത്യഗ്രഹം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."