തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു യാത്രികന് ഗുരുതര ആരോഗ്യപ്രശ്നമെന്ന് നാസ. ഇതുമൂലം ക്രൂ 11 ദൗത്യം ഒരുമാസം മുമ്പേ അവസാനിപ്പിക്കാനും നാലംഗസംഘത്തെ ഉടൻ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും തീരുമാനിച്ചു. എന്നാൽ, ഏതു സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഐ.എസ്.എസിന്റെ 25 വർഷത്തെ ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ഒരാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാകുന്നതും അടിയന്തര മടക്കം വേണ്ടിവരുന്നതും. മിഷൻ കമാൻഡറായ നാസയുടെ സെന കാർഡ്മാൻ, മിഷൻ പൈലറ്റായ നാസയുടെ തന്നെ മൈക്ക് ഫിൻകെ, മിഷൻ സ്പെഷലിസ്റ്റുകളായ ജാപ്പനീസ് ബഹിരാകാശ ഏജൻസി ജാക്സയുടെ കിമിയ യുവി, റഷ്യൻ ബഹിരാകാശ ഏജൻസിയുടെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരടങ്ങുന്നതാണ് ക്രൂ 11 സംഘം.
കഴിഞ്ഞ എട്ടിന് സെന കാർഡ്മാനും മൈക്ക് ഫിൻകെയും ചേർന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. എന്നാലിത് അവസാന നിമിഷം മാറ്റി. രണ്ടിലൊരാൾക്ക് ആരോഗ്യപ്രശ്നം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിൻമാറ്റമെന്ന് അറിയിപ്പുണ്ടായിരുന്നു. ആ വ്യക്തിയുടെ സുരക്ഷ കണക്കിലെടുത്ത് തന്നെയാണ് ക്രൂ 11 ദൗത്യം വെട്ടിച്ചുരുക്കുന്നതും. 24 മണിക്കൂറിനുള്ളിൽ ക്രൂ 11ന്റെ തിരിച്ചുവരവിനുള്ള സമയവും തീയതിയും പ്രഖ്യാപിക്കും.
nasa said a serious health issue affecting an astronaut on the international space station has led to the decision to end the crew-11 mission early and bring the four-member team back to earth, without revealing the astronaut’s identity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."