തകർത്തടിച്ചാൽ ഇന്ത്യയിൽ ഒന്നാമനാവാം; തിരിച്ചുവരവിൽ ചരിത്രം കുറിക്കാൻ അയ്യർ
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലൂടെ വീണ്ടും കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പരുക്കേറ്റ അയ്യർ
പൂർണ ഫിറ്റ്നസ് നേടിയാണ് വീണ്ടും ബാറ്റെടുക്കുന്നത്. പരമ്പരയിൽ തിളങ്ങാനായാൽ ഒരു തകർപ്പൻ റെക്കോർഡ് അയ്യർക്ക് കൈപ്പിടിയിലാക്കാൻ സാധിക്കും.
ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കാനുള്ള അവസരമാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്റെ മുന്നിലുള്ളത്. ഈ നേട്ടത്തിലേക്ക് കാലെടുത്തുവെക്കാൻ അയ്യർക്ക് 83 റൺസ് കൂടി ആവശ്യമാണ്. ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന താരമാവാനും ഇതിലൂടെ അയ്യർക്ക് സാധിക്കും. ഇതിനൊടകം തന്നെ 67 ഇന്നിംഗ്‌സുകളിൽ നിന്നും 2917 റൺസാണ് അയ്യരിന്റെ ബാറ്റിൽ നിന്നും വൈറ്റ് ബോൾ ക്രിക്കറ്റിൽ പിറന്നിട്ടുള്ളത്.
നിലവിൽ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ ആണ്. 72 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് ധവാൻ ഏകദിനത്തിൽ 3000 റൺസ് സ്വന്തമാക്കിയത്. ധവാനേക്കാൾ അഞ്ചു ഇന്നിംഗ്സ് കുറവ് കളിച്ചുകൊണ്ട് ഈ റെക്കോർഡ് കൈപ്പിടിയിലാക്കാൻ അയ്യർക്ക് സാധിക്കും. ഈ നേട്ടത്തിൽ രണ്ടാമതുള്ളത് 75 ഇന്നിംഗ്‌സുകളിൽ നിന്നും 3000 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ്.
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് പൂർത്തിയാക്കിയ താരം മുൻ സൗത്ത് ആഫ്രിക്കൻ താരം ഹാഷിം അംലയാണ്. വെറും 57 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് അംല ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് അയ്യർക്ക് പരുക്കേറ്റത്. ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയെ പുറത്താക്കാനായി ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ശ്രേയസ് ഒരു മികച്ച ക്യാച്ചെടുത്തിരുന്നു. ഈ സമയം വഴുതി വീണാണ് താരത്തിന്റെ വാരിയെല്ലിന് പരുക്കേറ്റത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇപ്പോൾ താരം പൂർണ ഫിറ്റനസോടെ തിരിച്ചെത്തുകയും ചെയ്തത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.
Indian vice-captain Shreyas Iyer is set to make a comeback to the field with the India-New Zealand ODI series. The injured Iyer is back in action after regaining full fitness. If he shines in the series, Iyer can set a new record. The Punjab Kings captain has the opportunity to complete 3000 runs in ODIs. Iyer needs 83 more runs to reach this milestone. With this, Iyer can also become the fastest player to achieve this milestone for India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."