വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ
ബെംഗളൂരു: കർണാടകയിലെ ഗഡഗ് ജില്ലയിലുള്ള ലക്കുണ്ടി ഗ്രാമത്തിൽ വീടിനായി മണ്ണെടുക്കുന്നതിനിടെ കണ്ടെത്തിയത് 60.51 ലക്ഷം രൂപയുടെ സ്വർണശേഖരം. വീടിന്റെ അടിത്തറയ്ക്കായി മണ്ണുമാറ്റുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥിയായ പ്രജ്വൽ റിത്വികാണ് ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ ഈ സ്വർണം കണ്ടത്.
മാലകൾ, കമ്മലുകൾ തുടങ്ങി വിവിധയിനം ആഭരണങ്ങളടങ്ങിയ 470 ഗ്രാം സ്വർണമാണ് പാത്രത്തിലുണ്ടായിരുന്നത്. കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ അധികൃതരെ വിളിച്ചുവരുത്തി. തുടർന്ന്, പൊലിസ് സൂപ്രണ്ട് രോഹൻ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരുന്ന 22 ഇനം സ്വർണവസ്‌തുക്കളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. അമൂല്യമായ ഈ നിധി ഇപ്പോൾ പുരാവസ്തു വകുപ്പിന്റെയും പൊലിസിന്റെയും കസ്റ്റഡിയിലാണ്.
A significant haul of gold jewelry worth ₹60.51 lakh was discovered at Lakkundi village in Karnataka's Gadag district. The treasure was found by Prajwal Rithwik, an 8th-grade student, while workers were excavating soil to lay the foundation for a new house.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."