ബെംഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെംഗിക പീഡനം ചെറുത്തതോടെ ക്രൂരത
ബെംഗളുരു: ബെംഗളുരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. ലെെംഗിക പീഡനം ചെറുക്കുന്നതിനിടെ ശ്വാസം മുട്ടിച്ച് യുവതിയെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിയായ പ്രതി കർണാൽ കുറായെ പൊലിസ് അറസ്റ്റ് ചെയ്തു.
ജനുവരി മൂന്നിനായിരുന്നു ബെംഗളുരു രാമമൂർത്തി നഗറിലെ സുബ്രമണിയിലെ വാടക വീട്ടിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ഷർമിള ഡി.കെ (34)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തീപിടിത്തത്തെ തുടർന്ന് ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നായിരുന്നു നിഗമനം. യുവതി സ്വയം വീടിന് തീവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലിസ് ഒടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് സമീപവാസിയായ 18കാരനാണ് പ്രതിയെന്ന് കണ്ടെത്തിയത്.
സംഭവ ദിവസം രാത്രി ഒൻപത് മണിയോടെ യുവതിയുടെ വീടിന്റെ സ്ലെെഡിങ് ജനലിലൂടെ പ്രതി അകത്ത് കടന്നു. തുടർന്ന് യുവതിയെ അതിക്രമിച്ച് കീഴടക്കി. ലെെംഗിക പീഡനത്തെ യുവതി എതിർത്തതോടെ ബലമായി വായും മൂക്കും മൂടിക്കെട്ടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അതിന് മുൻപ് യുവതിയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കിടപ്പുമുറിയിലെ കിടക്കയിലിട്ട് തീയിടുകയായിരുന്നു. അർധ ബോധാവസ്ഥയിലായ യുവതി അവിടെ വെച്ചാണ് ശ്വാസംമുട്ടി മരിച്ചത്.
അന്വേഷണം ഊർജിതമാക്കിയ പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിതയുടെ 103 (1) കൊലപാതകം, 66,238 തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
a crucial breakthrough has been made in the case of a software engineer found dead in a rented house in bengaluru. the investigation revealed that the young woman was killed by suffocation while resisting sexual assault. in connection with the incident, the police arrested the accused karnal kuraye, a plus two student.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."