ഹൃദ്രോഗികൾക്ക് ആശ്വാസം; അപകടസാധ്യത കുറയ്ക്കുന്ന 'ഇൻപെഫ' മരുന്നിന് യുഎഇയുടെ പച്ചക്കൊടി
ദുബൈ: ഹൃദയസ്തംഭനത്തിനുള്ള പുതിയ മരുന്നായ ഇൻപെഫയ്ക്ക് (സോട്ടാഗ്ലിഫ്ലോസിൻ) അംഗീകാരം നൽകി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇഡിഇ). ഇതോടെ, ഈ തെറാപ്പിക്ക് അംഗീകാരം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി യുഎഇ മാറി. ഫാർമസ്യൂട്ടിക്കൽ രംഗത്തെ നൂതനാശയങ്ങൾ സ്വീകരിക്കുന്നതിലും ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎഇയുടെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണിത്.
ഹൃദയസ്തംഭന ചികിത്സയ്ക്കായി അംഗീകരിച്ച ആദ്യത്തെ ഡ്യുവൽ SGLT1, SGLT2 ഇൻഹിബിറ്ററാണ് ഇൻപെഫ (സോട്ടാഗ്ലിഫ്ലോസിൻ). ഹൃദയത്തിന്റെയും വൃക്കകളുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഓറൽ മരുന്നാണിത്.
ഹൃദയസ്തംഭനം, ടൈപ്പ് 2 പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം അല്ലെങ്കിൽ മറ്റ് ഹൃദയ സംബന്ധമായ അപകട ഘടകങ്ങൾ ഉള്ള മുതിർന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത കുറയ്ക്കുന്നതിനും, ഹൃദയസ്തംഭനം മൂലമുള്ള ആശുപത്രി പ്രവേശം കുറയ്ക്കുന്നതിനും, ഈ അവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കൽ സന്ദർശനങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ ചികിത്സയ്ക്ക് അംഗീകാരം നൽകിയതെന്ന് ഇഡിഇ പറഞ്ഞു.
വിട്ടുമാറാത്തതും ഗുരുതരവുമായ രോഗാവസ്ഥയാണ് ഹൃദയ സ്തംഭനം. ഇത് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കും. ഇത് വലിയ ആരോഗ്യ സങ്കീർണതകളിലേക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലേക്കും നയിക്കും.
ഹൃദയസ്തംഭനമുള്ള വ്യക്തികളുടെയും അത് ഉണ്ടാകാൻ സാധ്യതയുള്ളവരുടെയും സങ്കീർണതകൾ കുറയ്ക്കാനും ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും ഇൻപെഫ (സോട്ടാഗ്ലിഫ്ലോസിൻ) സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഇഡിഇ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സ ആരംഭിക്കുന്ന രോഗികൾക്ക് പ്രാരംഭ ഘട്ടത്തിൽ തന്നെ അതിന്റെ ചികിത്സാ ഗുണങ്ങൾ അനുഭവിക്കാൻ തുടങ്ങുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നൂതനമായ ഔഷധ കണ്ടുപിടുത്തങ്ങൾ സ്വീകരിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ചികിത്സയ്ക്ക് അംഗീകാരം നൽകുന്നതെന്നും ജീവിത നിലവാരവും ആരോഗ്യ സംരക്ഷണ ഫലങ്ങളും വർദ്ധിപ്പിക്കുന്ന നൂതനവും സുരക്ഷിതവുമായ ചികിത്സകളിലേക്ക് സമയബന്ധിതമായി പ്രവേശനം ഉറപ്പാക്കുന്നതിൽ അതിന്റെ പ്രധാന പങ്ക് ശക്തിപ്പെടുത്തുന്നുവെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി പറഞ്ഞു.
the uae has approved inpefa a new medication for heart patients helping lower cardiovascular risks improve outcomes and offer renewed hope for those living with chronic heart conditions through advanced treatment options and modern preventive care strategies across the region
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."