വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം
കൊച്ചി: വരാപ്പുഴയിൽ 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായി. കൂനമ്മാവ് സ്വദേശികളായ വിദ്യാർഥിനികളെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്. സ്കൂൾ സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ വരാപ്പുഴ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിലെയും പൊതുസ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്. നിലവിൽ കുട്ടികളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, തിരുവനന്തപുരം കരമനയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ 14-കാരിയെ ഹൈദരാബാദിൽ കണ്ടെത്തി. കുട്ടി സുരക്ഷിതയാണെന്നും നിലവിൽ അവിടെയുള്ള ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലിസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ കണ്ടതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. കുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നുവെങ്കിലും റെയിൽവേ പൊലിസിന്റെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ഹൈദരാബാദിലേക്ക് തിരിച്ചു.
Two 14-year-old schoolgirls from Koonammavu, Varapuzha, have been reported missing since Monday evening after failing to return home from school. Local police have launched an intensive search and are currently scanning CCTV footage from the area to track their movement. In a separate incident, a teenage girl who went missing from Karamana, Thiruvananthapuram, last Friday has been safely located in Hyderabad and is currently in a shelter home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."