കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകളുടെ സാങ്കേതിക പരിശോധന ജനുവരി 19 തിങ്കളാഴ്ച നടക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാവിലെ 10:00 മണിക്കാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്. സൈറണുകൾ മുഴങ്ങുമ്പോൾ പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായുള്ള പതിവ് മുൻകരുതൽ നടപടിയാണിത്. രാജ്യത്തെ എല്ലാ മേഖലകളിലും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അലേർട്ട് സിസ്റ്റത്തിന്റെ സന്നദ്ധത വിലയിരുത്തുന്നതിനുമാണ് പരീക്ഷണം നടത്തുന്നത്.
തുടർച്ചയായ സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ മാസവും ആദ്യ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് സൈറൺ പരിശോധനകൾ പതിവായി നടത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
kuwait’s interior ministry announced that warning sirens will be activated across the country on january 19. the planned drill is intended to test civil defense systems, emergency readiness, and public response, urging residents to remain calm and follow official instructions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."