ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഹസാരിബാഗ് ബാര ബസാർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഹബീബ് നഗറിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഹബീബ് നഗറിലെ ഒഴിഞ്ഞു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരിൽ ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവസ്ഥലം പൊലിസ് പൂർണ്ണമായും സീൽ ചെയ്തിരിക്കുകയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഐജി (ഓപ്പറേഷൻസ്) മൈക്കൽ രാജ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
സ്ഫോടനത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നും പൊലിസ് പരിശോധിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
A powerful explosion in the Habib Nagar area of Hazaribagh, Jharkhand, claimed the lives of three people on Wednesday, January 14, 2026. The deceased include a husband, his wife, and another woman, identified as Mohammad Saddam (45), Nanhi Parveen (35), and Rashida Parveen (54).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."