ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു
കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ വിവാഹം കഴിഞ്ഞ് അഞ്ചാം മാസം ഭർത്താവിനെ നവവധു കുത്തിക്കൊലപ്പെടുത്തി. ഗർഭിണിയായ ഭാര്യയോട് ഭക്ഷണം തയ്യാറാക്കാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 24 വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്.
കിഴക്കൻ കെയ്‌റോയിലെ ദമ്പതികളുടെ അപ്പാർട്ട്‌മെന്റിൽ വെച്ചായിരുന്നു കൃത്യം നടന്നത്. മൂന്ന് മാസം ഗർഭിണിയായ താൻ ശാരീരികമായി തളർന്നിരിക്കുകയാണെന്നും അതിനാൽ ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്നും യുവതി ഭർത്താവിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം മിനിറ്റുകൾക്കുള്ളിൽ അക്രമാസക്തമാവുകയായിരുന്നു. ഇതിനിടെ യുവതി അടുക്കളയിൽ നിന്നെടുത്ത കത്തി ഉപയോഗിച്ച് ഭർത്താവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു യുവതിയുടെ ആദ്യ വാദം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ നെഞ്ചിൽ ആഴത്തിലുള്ള മുറിവേറ്റതായും കുത്ത് ശ്വാസകോശത്തിലേക്ക് ഇറങ്ങിയതായും കണ്ടെത്തി. കൂടാതെ തലയുടെ പിൻഭാഗത്തും മുറിവുകളുണ്ട്. ഇത് മനഃപൂർവ്വമായ കൊലപാതകമാണെന്ന് തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.
ഏകദേശം 150 ദിവസം മുൻപ് പരമ്പരാഗത രീതിയിലായിരുന്നു ഇവരുടെ വിവാഹം. കൊല്ലപ്പെട്ട യുവാവ് ശാന്തസ്വഭാവക്കാരനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതിരുന്ന സഹോദരനെ മിനിറ്റുകൾക്ക് ശേഷം ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് യുവാവിന്റെ സഹോദരി പറഞ്ഞു.
പ്രതിയായ യുവതിയെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആസൂത്രിതമായ കൊലപാതകക്കുറ്റം ചുമത്തി കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
a domestic dispute over preparing food ended in tragedy as a pregnant newlywed allegedly stabbed her husband to death, prompting police investigation into the shocking incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."