സഊദി യാത്രികർക്ക് സന്തോഷ വാർത്ത; കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ച് സഊദിയയും എയർ ഇന്ത്യയും
റിയാദ്: സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയും പ്രമുഖ ഇന്ത്യൻ കമ്പനിയായ എയർ ഇന്ത്യയും തമ്മിൽ കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ചു. ഫെബ്രുവരി മുതൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ സഊദിയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും യാത്രാ നടപടികൾ കൂടുതൽ എളുപ്പമാകും.
കോഡ്‌ഷെയർ കരാറിലൂടെ ഇരു വിമാന കമ്പനികളുടെയും യാത്രക്കാർക്ക് ഒരൊറ്റ ടിക്കറ്റിൽ കൂടുതൽ നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. സിംഗിൾ ടിക്കറ്റിംഗ് നിലവിൽ വരുന്നതോടെ ടിക്കറ്റിംഗ്, ബുക്കിംഗ് നടപടികൾ കൂടുതൽ എളുപ്പമാകും.
വിമാനങ്ങൾ മാറി കയറേണ്ടി വന്നാലും ഇനി വിമാനങ്ങൾ മാറി കയറേണ്ടിവന്നാലും ലഗേജുകൾ ഓരോ എയർപോർട്ടിലും പോയി ചെക്ക്-ഇൻ ചെയ്യേണ്ടിവരില്ല. ഇവ നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
ഇന്ത്യയിലെയും സഊദിയിലെയും നഗരങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്താൻ കരാർ സഹായിക്കും.
സഊദിയ യാത്രികർക്ക് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ വഴി കൊച്ചി, ബെംഗളുരു, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, ലഖ്‌നൗ, ചെന്നൈ തുടങ്ങി പതിനഞ്ചിലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യാം.
ഇപ്രകാരം, എയർ ഇന്ത്യ യാത്രക്കാർക്ക് റിയാദ്, ജിദ്ദ വഴി സഊദിയിലെ ദമാം, അബഹ, അൽഖസീം, തായിഫ്, മദീന എന്നിവിടങ്ങളിലേക്ക് കണക്ടിംഗ് വിമാനങ്ങൾ ലഭ്യമാകും.
ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര നഗരങ്ങളിലേക്ക് കണക്ടിംഗ് വിമാനങ്ങൾ വർധിപ്പിക്കാനും അർഹരായ ഇന്ത്യാക്കാർക്ക് ഇ-വിസ, വിസ ഓൺലൈൻ അറൈവൽ, ട്രാൻസിറ്റ് വിസ എന്നിവ ലഭ്യമാക്കാനും കരാർ ലക്ഷ്യമിടുന്നു.
ഇന്ത്യയുമായി തുടരുന്ന 60 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണിതെന്ന് സഊദിയ ഗ്രൂപ്പ് തലവൻ ഇബ്രാഹീം അൽ ഉമർ പറഞ്ഞു.
സഊദി വിഷൻ 2030 ന് അനുസൃതമായി വ്യോമയാന മേഖലയിൽ നടപ്പാക്കുന്ന വലിയ പരിഷ്‌കാരങ്ങളുടെ തുടർച്ചയായാണ് ഈ സഹകരണത്തെ കണക്കാക്കുന്നത്. നിലവിൽ 25 അന്താരാഷ്ട്ര വിമാന കമ്പനികളുമായി സഊദിയ എയർലൈൻസിന് സമാന കരാറുകളുണ്ട്.
saudia and air india have signed a new codeshare agreement, expanding flight connectivity, improving travel convenience, and offering more options for passengers traveling between saudi arabia, india, and other destinations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."