HOME
DETAILS

മച്ചാഡോയുടെ നൊബേൽ മെഡൽ ഇനി ട്രംപിന്റെ കൈകളിൽ; 'അർഹൻ താനെന്ന്' ട്രംപ്' , 'അംഗീകാരം കൈമാറാനാവില്ലെന്ന്' സമിതി

  
January 17, 2026 | 12:45 PM

nobel peace prize controversy trump claims i deserve it after receiving machados medal

വാഷിങ്ടൻ:വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച 2025-ലെ സമാധാന നൊബേൽ പുരസ്കാര മെഡൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഈ അസാധാരണ നടപടി. വെനസ്വേലയെ സ്വതന്ത്രമാക്കാൻ ട്രംപ് നൽകിയ പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് സ്വർണ്ണ ഫ്രെയിമിൽ വെച്ച മെഡൽ മച്ചാഡോ സമ്മാനിച്ചത്.

ട്രംപിന്റെ പ്രതികരണവും വിമർശനങ്ങളും

സമ്മാനം സ്വീകരിച്ച ട്രംപ്, ഇത് പരസ്പര ബഹുമാനത്തിന്റെ മനോഹരമായ പ്രകടനമാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ താൻ തന്നെയാണ് ഈ പുരസ്കാരത്തിന് ഏറ്റവും അർഹനെന്ന് അദ്ദേഹം അവകാശപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

"ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഈ പുരസ്കാരത്തിന് ഞാനാണ് യഥാർത്ഥത്തിൽ അർഹനെന്ന് മച്ചാഡോ തന്നെ സമ്മതിച്ചിട്ടുണ്ട്," എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിന്റെ ഈ അവകാശവാദത്തെ 'കോമാളിത്തം' എന്നാണ് സോഷ്യൽ മീഡിയയിൽ പലരും വിശേഷിപ്പിച്ചത്. മറ്റൊരാൾക്ക് ലഭിച്ച അംഗീകാരം സ്വന്തമാക്കിയതിൽ ട്രംപിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്.

നൊബേൽ സമിതിയുടെ നിലപാട്

ട്രംപിന്റെ ആഹ്ലാദത്തിന് മറുപടിയുമായി നോർവീജിയൻ നൊബേൽ കമ്മിറ്റിയും ഓസ്ലോയിലെ നൊബേൽ പീസ് സെന്ററും രംഗത്തെത്തി.ഒരു ജേതാവിന് തന്റെ കയ്യിലുള്ള മെഡൽ ആർക്ക് വേണമെങ്കിലും സമ്മാനമായി നൽകാം. എന്നാൽ 'നൊബേൽ ജേതാവ്' എന്ന ഔദ്യോഗിക പദവി കൈമാറാനോ പങ്കുവെക്കാനോ കഴിയില്ല.2025-ലെ സമാധാന നൊബേൽ ജേതാവായി ചരിത്രരേഖകളിൽ മച്ചാഡോയുടെ പേര് തന്നെയായിരിക്കും നിലനിൽക്കുക. മെഡൽ കയ്യിലുണ്ടെന്നത് കൊണ്ട് ഒരാൾ നൊബേൽ ജേതാവാകില്ലെന്ന് സമിതി വ്യക്തമാക്കി.

എന്താണ് മച്ചാഡോയുടെ ലക്ഷ്യം?

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ ട്രംപ് നടത്തിയ ഇടപെടലുകൾക്കുള്ള നന്ദിയായാണ് ഈ മെഡൽ കൈമാറ്റത്തെ മച്ചാഡോ വിശേഷിപ്പിച്ചത്. എന്നാൽ, മഡുറോയ്ക്ക് ശേഷം ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസിനെ ട്രംപ് പിന്തുണച്ചതോടെ മച്ചാഡോയുടെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞതായും നിരീക്ഷകർ കരുതുന്നു. ട്രംപിനെ പ്രീണിപ്പിച്ച് തന്റെ രാഷ്ട്രീയ ഭാവിക്കായി പിന്തുണ നേടാനാണ് ഈ നീക്കമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു: പ്രണയനൈരാശ്യത്തിൽ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി

National
  •  6 days ago
No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  6 days ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  6 days ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  6 days ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  6 days ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  6 days ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  6 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  6 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  6 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  6 days ago