കുടുംബം മൊത്തം സ്വദേശി, ഒരാൾ മാത്രം വിദേശി: അസമിൽ ബംഗ്ലാദേശിയെന്നാരോപിച്ച് നാടുകടത്തിയ യുവതിയുടെ പൗരത്വം പരിശോധിക്കാൻ സുപ്രിംകോടതി
ന്യൂഡൽഹി: സുപ്രിംകോടതിയുടെ പരിഗണനയിൽ കേസിരിക്കെ, അസമിൽ വിദേശിയെന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ വനിതയുടെ പൗരത്വം സുപ്രിംകോടതി പരിശോധിക്കുന്നു. ഇതു സംബന്ധിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അസം സർക്കാറിന് നോട്ടീസയച്ചു. ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ച 2025 ഓഗസ്റ്റിലെ ഗുവാഹത്തി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിധവയായ 44കാരി മുസ്ത് അഹേദ ഖാത്തൂണിന്റെ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
സുപ്രിംകോടതിയുടെ തീരുമാനം കാത്തിരിക്കാതെ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. 2025 സെപ്റ്റംബറിൽ അവരെ കസ്റ്റഡിയിലെടുക്കുകയും അസമിലെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. പൗരത്വം തെളിയിക്കാനുതകുന്ന രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് സഹാദരൻ മുഖേന വനിത സുപ്രിംകോടതിയെ ബോധിപ്പിച്ചു. അവരുടെ പേരുള്ള നാല് വോട്ടർ പട്ടികകൾ, ജമാബന്ദി, ഭൂമി രേഖകൾ, രജിസ്റ്റർ ചെയ്ത ഗിഫ്റ്റ് ഡീഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ഗാവോൻബുറ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ 9 സ്വീകാര്യമായ രേഖകൾ അവർ ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കിയിരുന്നു.
ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിച്ചെങ്കിലും ഹരജി തള്ളിയത് ഹൈക്കോടതിയെ സമീപിക്കാൻ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണെന്നും ഹരജിക്കാരി വ്യക്തമാക്കി. മുസ്ത് അഹേദ ഖാത്തൂണിന്റെ പിതാവ്, പതിനാല് സഹോദരങ്ങൾ തുടങ്ങിയവർ ഉൾപ്പെടെ മുഴുവൻ കുടുംബത്തിന്റെയും പൗരത്വം അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ഇവരെ മാത്രം നാടുകടത്തുകയായിരുന്നു.
The Supreme Court is set to examine the plea of a woman deported to Bangladesh after the Foreigners Tribunal declared her as a "foreigner of post-1971 stream".
A bench of CJI Surya Kant and Justice Joymalya Bagchi recently issued notice on the woman's plea, limited to the purpose of examining genuineness of certain documents relied upon by her brother to prove Indian citizenship
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."