പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ
ആറ്റിങ്ങൽ: യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ പൊലിസ് സാഹസികമായി പിടികൂടി. ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് പിടിയിലായത്. തനിക്കെതിരെ പരാതി നൽകിയ യുവാവിന്റെ തല മരക്കഷ്ണം കൊണ്ട് അടിച്ച് പൊട്ടിച്ച ശേഷം ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടക്കുകയായിരുന്നു മാർക്സിൻ. സംശയം തോന്നിയ പൊലിസ് പിന്തുടർന്നതോടെ ഇയാൾ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലിസ് സംഘം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ചിറയിൻകീഴ് സ്വദേശി രവീന്ദ്രൻ നായർ തന്റെ സ്കൂട്ടർ മോഷണം പോയതായി പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാർക്സിൻ ഉപയോഗിച്ചിരുന്ന വാഹനം രവീന്ദ്രൻ നായരുടേതാണെന്ന് വ്യക്തമായി. ഇതോടെ പ്രതിക്കെതിരെ വധശ്രമത്തിന് പുറമെ മോഷണക്കുറ്റവും ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Police arrested 40-year-old Marxin, a native of Attingal, for brutally attacking a youth with a wooden log as revenge for filing a police complaint against him. The accused was spotted by the police while roaming around on a scooter. After a brief chase and a struggle to escape, he was forcibly detained. During the investigation, it was discovered that the scooter he was using had been stolen from a native of Chirayinkeezhu. Consequently, a theft case was also registered, and he has been remanded to custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."