സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുള്ളതായി സർക്കാരും. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭ്യമായ രേഖകൾ പ്രകാരം 135 പേരുടെ കുറവാണ് സംസ്ഥാനത്തുള്ളത്. ഐ.എ.എസ് കേഡറിൽ 78 പേരുടെയും ഐ.പി.എസ് കേഡറിൽ 26 പേരുടെയും ഐ.എഫ്.എസ് കേഡറിൽ 31 ഉദ്യോഗസ്ഥരുടേയും കുറവാണ് സംസ്ഥാനത്തുള്ളത്.
ഇതുമൂലം ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഐ.എ.എസ് ഉദ്യോഗസ്ഥരിൽ 30 പേര് കേന്ദ്ര ഡെപ്യൂട്ടഷനിലും ഒമ്പത് പേർ സംസ്ഥാന ഡെപ്യൂട്ടേഷനിലും ഐ.പി.എസ് ഉദ്യോഗസ്ഥരിൽ 30 പേർ കേന്ദ്ര ഡെപ്യൂട്ടഷനിലും അഞ്ച് പേർ സംസ്ഥാന ഡെപ്യൂട്ടഷനിലും ഐ.എഫ്.എസ് ഉദ്യോഗസ്ഥരിൽ 13 പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒരാൾ സംസ്ഥാന ഡെപ്യൂട്ടേഷനിലുമാണ് ജോലി ചെയ്യുന്നത്. നേരിട്ടുള്ള നിയമനത്തിലൂടെയും സെലക്ഷൻ പ്രക്രിയയിലൂടെയുമാണ് അഖിലേന്ത്യാ സർവിസ് ഉദ്യോഗസ്ഥരെ കേരള കേഡറിൽ നിയമിക്കുന്നത്. ഒഴിവുകൾ നികത്താൻ ഇതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ നീക്കം.
the government has acknowledged that the state is facing a shortage of civil service officers. according to documents available from the chief minister’s office, there is a shortfall of 135 officers in the state. this includes a shortage of 78 officers in the ias cadre, 26 in the ips cadre, and 31 officers in the ifs cadre.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."