ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ വാസുവിന്റെ അപ്പീൽ. കേസിലെ അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവു ശേഖരണവും അടക്കം പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമില്ലെന്നാണ് വാസു ഉന്നയിച്ചത്. പ്രായവും ആരോഗ്യത്തെയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് എൻ വാസുവിന്റെ അപ്പീൽ പരിഗണിക്കുക.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജസ്റ്റിസ് ബദറുദ്ദീൻ ആണ് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് വിധി പുറത്തു വിട്ടത്. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറും മുരാരി ബാബുവും ഉന്നയിക്കുന്നത്. മറുഭാഗത്ത് ശബരിമലയിലേക്ക് ഒരു കോടി 40 ലക്ഷം രൂപ സ്പോൺസർ ചെയ്ത ആളാണ് താനെന്നും സ്വർണം കവർന്നെടുക്കേണ്ട കാര്യമില്ലെന്നും ഗോവർദ്ധൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."