നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് നിയമപരമായ അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. ഹൈക്കോടതിയാണ് ഇത്തരം ഹരജികളിൽ തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. എന്നാൽ, എതിർകക്ഷികളെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷൻ ഈ വാദം ഉന്നയിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.
രഹസ്യവിചാരണയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനും സ്വകാര്യ ചാനലിനുമെതിരെയാണ് ദിലീപ് ഹരജി നൽകിയത്. എന്നാൽ കീഴ്കോടതിക്ക് ഇത്തരം ഹരജികൾ കൈകാര്യം ചെയ്യാൻ അധികാരമില്ലെന്നും ഇത് ഹൈക്കോടതിക്ക് കൈമാറണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹരജിയും കോടതി പരിഗണിച്ചു. ഇതിൽ മറുപടി നൽകാൻ അതിജീവിത ഇന്ന് കൂടുതൽ സമയം തേടി. അതിജീവിതയ്ക്ക് വേണ്ടി അഡ്വ. ടി.ബി. മിനി ഹാജരായി. ആറ് കോടതിയലക്ഷ്യ ഹരജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. പ്രാഥമിക വാദം കേട്ട കോടതി എല്ലാ ഹരജികളും അടുത്ത മാസം 12-ലേക്ക് മാറ്റി.
അതിനിടെ, നടൻ ദിലീപ് കോടതിയിൽ എത്തിയപ്പോൾ വിചാരണക്കോടതി ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന വിദ്വേഷകരമായ പരാമർശത്തിൽ പൊലിസ് കേസെടുത്തു. മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജിനെതിരെയാണ് എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തത്.
വിചാരണക്കോടതിയെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്ന പരാതി അന്വേഷിക്കാൻ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോടതിയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം.
In the latest development in the 2017 actress assault case, the prosecution argued before the trial court that it lacks the jurisdiction to hear the contempt of court petitions filed by actor Dileep.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."