ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന നഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡിഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ
ദുബൈ: യുഎഇയിലെ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായിരുന്ന ദുബൈ-ഭുവനേശ്വർ വിമാന സർവീസ് ഇൻഡിഗോ എയർലൈൻസ് നിർത്തലാക്കുന്നതായി റിപ്പോർട്ട്. മാർച്ച് അവസാന വാരത്തിന് ശേഷം ഈ റൂട്ടിലേക്ക് ഇൻഡിഗോ ബുക്കിംഗുകൾ സ്വീകരിക്കുന്നില്ലെന്ന വിവരം പുറത്തുവന്നതോടെ യുഎഇയിലെ ഒഡിയ പ്രവാസികൾ വലിയ ആശങ്കയിലാണ്.
ഗൾഫ് മേഖലയെ കിഴക്കൻ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഏക നോൺ-സ്റ്റോപ്പ് എയർ ലിങ്കാണ് ഇതോടെ ഇല്ലാതാകുന്നത്.
നിലവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. എന്നാൽ മാസാവസാനത്തിന് ശേഷം ഓൺലൈൻ റിസർവേഷനുകൾ ലഭ്യമല്ലാത്തത് സ്ഥിരം യാത്രക്കാരെയും ബിസിനസ്സ് യാത്രികരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. ഇതിന് മുൻപ് അബുദബിയിൽ നിന്നുള്ള ഭുവനേശ്വർ സർവീസും നിർത്തലാക്കിയിരുന്നു.
ഏഴ് മുതൽ എട്ട് വർഷം വരെ നീണ്ട നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ 2023 മെയ് മാസത്തിലാണ് ഈ സർവീസ് ആരംഭിച്ചത്. "വലിയ ആഘോഷങ്ങളോടെ തുടങ്ങിയ ഈ സർവീസ് പെട്ടെന്ന് നിർത്തലാക്കുന്നത് പ്രവാസികളോട് കാണിക്കുന്ന അവഗണനയാണ്," ഒഡീഷ സമാജ് യുഎഇ പ്രസിഡന്റ് അമിയ കുമാർ മിശ്ര പറഞ്ഞു. സർവീസ് ലാഭകരമാണെന്നും മിക്കപ്പോഴും വിമാനങ്ങൾ നിറഞ്ഞാണ് സർവീസ് നടത്തുന്നതെന്നും യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
യുഎഇയിലുള്ള നാൽപ്പതിനായിരത്തിലധികം ഒഡിയക്കാർക്ക് നാട്ടിലെത്താനുള്ള ഏക എളുപ്പവഴിയായിരുന്നു ഈ വിമാനം. നേരിട്ടുള്ള സർവീസ് ഇല്ലാതാകുന്നതോടെ യാത്രക്കാർ മറ്റ് ഇന്ത്യൻ നഗരങ്ങൾ വഴി മണിക്കൂറുകൾ നീളുന്ന യാത്രയ്ക്ക് നിർബന്ധിതരാകും. വിഷയം രാഷ്ട്രീയ ശ്രദ്ധയിലേക്കും നീങ്ങിയിട്ടുണ്ട്.
സർവീസ് തുടരാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സമാജ് യുഎഇ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒഡീഷയിലെ പ്രതിപക്ഷ പാർട്ടിയായ ബിജെഡിയും സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
indigo considers halting dubai services to a major indian city triggering concern among thousands of passengers. uncertainty over schedules refunds and alternatives prompts travellers to seek clarity as aviation authorities airlines and travel agents assess operational reasons demand trends nationwide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."