HOME
DETAILS

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

  
Web Desk
January 22, 2026 | 4:12 PM

mother breaks security to meet rohit sharma for daughters 9 crore treatment

ഇൻഡോർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന മത്സരത്തിന് പിന്നാലെ സ്റ്റാർ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് കൈയിൽ കയറിപ്പിടിച്ച യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരക്ഷാ വീഴ്ചയെന്ന് ആദ്യഘട്ടത്തിൽ കരുതിയെങ്കിലും, തന്റെ മകളുടെ ജീവൻ രക്ഷിക്കാനുള്ള ഒരമ്മയുടെ അവസാന പോരാട്ടമായിരുന്നു അതെന്ന് വ്യക്തമായതോടെ സംഭവം ആരാധകരുടെ കണ്ണ് നിറയിക്കുകയാണ്.

വികാരനിർഭരമായ ആ നിമിഷം

മത്സരശേഷം രോഹിത് ശർമ്മ താമസിച്ച ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് സരിത ശർമ്മ എന്ന യുവതി താരത്തിന് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. രോഹിത്തിന്റെ കൈകളിൽ പിടിച്ച സരിതയെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി. എന്നാൽ സെൽഫിയെടുക്കാനോ പ്രശസ്തിക്കോ വേണ്ടിയല്ല താനിത് ചെയ്തതെന്ന് സരിത പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

മകൾക്കായി 9 കോടി രൂപയുടെ കുത്തിവെയ്പ്പ്

തന്റെ മകൾ അനികയുടെ ജീവൻ രക്ഷിക്കാൻ 9 കോടി രൂപ വിലവരുന്ന കുത്തിവെയ്പ്പ് ആവശ്യമാണെന്ന് സരിത പറയുന്നു.മകളുടെ അപൂർവ്വ രോഗത്തിന് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് വലിയ തുക ആവശ്യമാണ്.ഇതിനായി ക്രൗഡ് ഫണ്ടിംഗിലൂടെയും മറ്റും ഇതുവരെ 4.1 കോടി രൂപ സമാഹരിക്കാൻ ഇവർക്ക് കഴിഞ്ഞു. എന്നാൽ ബാക്കി തുക കണ്ടെത്താൻ സമയം അതിക്രമിച്ചിരിക്കുകയാണ്.

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹായിക്കാറുള്ളത് കൊണ്ടാണ് അവരെ നേരിട്ട് കണ്ട് സങ്കടം പറയാൻ ശ്രമിച്ചതെന്ന് സരിത വ്യക്തമാക്കി.

രോഹിത്തിനോടും വിരാടിനോടും അപേക്ഷ

"ഞാൻ അവിടെ സെൽഫി എടുക്കാൻ വന്നതല്ല, എന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എത്തിയതാണ്. വികാരങ്ങൾ നിയന്ത്രിക്കാനാവാതെയാണ് ഞാൻ രോഹിത് സാറിന്റെ കൈയിൽ പിടിച്ചുപോയത്. അധികൃതരോട് ഞാൻ ക്ഷമ ചോദിക്കുന്നു. വിരാട് സാറും രോഹിത് സാറും ഈ സന്ദേശം കാണുകയാണെങ്കിൽ എന്നെ സഹായിക്കണം," സരിത വീഡിയോയിൽ അഭ്യർത്ഥിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ സരിതയെ തടഞ്ഞെങ്കിലും, വീഡിയോ വൈറലായതോടെ താരങ്ങൾ ഈ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ ആ ചടങ്ങിനായി ദിനങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു, വിധി കരുതിയത് മറ്റൊന്ന്'; വിതുമ്പലടക്കാനാവാതെ ഒരു പിതാവ്

uae
  •  15 hours ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; പൊലിസിനെതിരെയും അന്വേഷണം

crime
  •  15 hours ago
No Image

യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ ഗണിതവും ശാസ്ത്രവും ഇനി ഇംഗ്ലീഷിൽ; ഉത്തരവിറക്കി വിദ്യാഭ്യാസ മന്ത്രാലയം

uae
  •  15 hours ago
No Image

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലഹരി നൽകി കെണിയിലാക്കി മോഷണം; സഹോദരങ്ങൾ പിടിയിൽ

crime
  •  15 hours ago
No Image

'ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി' എസ്.ഐ.ടി ചോദ്യം ചെയ്യലില്‍ അടൂര്‍ പ്രകാശ്

Kerala
  •  17 hours ago
No Image

കളി കാര്യമായി; തൂങ്ങി മരിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം

National
  •  18 hours ago
No Image

ലോക ചരിത്രം മാറ്റിമറിച്ച് വൈഭവ്; തകർത്തെറിഞ്ഞത് ഒരുപിടി റെക്കോർഡുകൾ

Cricket
  •  19 hours ago
No Image

വിദ്യാഭ്യാസ വിപ്ലവ സ്വപ്നങ്ങൾ പങ്കുവച്ച് നാഷണൽ എഡ്യൂക്കേഷൻ കോൺക്ലേവ് 

Kerala
  •  20 hours ago
No Image

എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കാന്‍ നീതിന്യായ വകുപ്പ്

International
  •  20 hours ago
No Image

'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം'; യുഡിഎഫിനെ സ്വര്‍ണക്കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  20 hours ago