നിപ വൈറസ്; യുഎഇയിൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ? ഡോക്ടർമാർ വിശദീകരിക്കുന്നു
ദുബൈ: ഇന്ത്യയിലെ ചില ഭാഗങ്ങളിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ യുഎഇയിലെ പ്രവാസികൾക്കിടയിലുള്ള ആശങ്കകൾക്ക് മറുപടിയുമായി ആരോഗ്യ വിദഗ്ധർ. നിപ ഗുരുതരമായ രോഗമാണെങ്കിലും കോവിഡ്-19 അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെ ഇത് അതിവേഗം പടരില്ലെന്നും നിലവിൽ യുഎഇയിൽ ഇതിനെക്കുറിച്ച് പരിഭ്രാന്തിയുടെ സാഹചര്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
യുഎഇയിലെ താമസക്കാർ ഇപ്പോൾ ഭയപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, പ്രായോഗികമായി അതിന്റെ ആവശ്യമില്ലെന്നാണ് മോട്ടോർ സിറ്റിയിലെ മെഡ്‌കെയർ മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഡോ. വിനോദ് തഹിൽരമണി പറയുന്നത്.
"നിപ കേസുകൾ സാധാരണയായി ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്നവയാണ്. രോഗബാധിതരായ വ്യക്തികളുമായോ അവരുടെ ശരീരസ്രവങ്ങളുമായോ വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ വൈറസ് പകരാൻ സാധ്യതയുള്ളൂ," അദ്ദേഹം വിശദീകരിച്ചു.
സാധാരണ വൈറൽ പനിയോട് സാമ്യമുള്ള ലക്ഷണങ്ങളാണ് നിപയുടെ ആദ്യഘട്ടത്തിൽ പ്രകടമാകുക. എന്നാൽ ഇതിനെ വേറിട്ടു നിർത്തുന്നത് ന്യൂറോളജിക്കൽ ലക്ഷണങ്ങളാണെന്ന് ദുബൈ ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റലിലെ ഡോ. ദീപക് ദുബെ ചൂണ്ടിക്കാട്ടുന്നു.
പനി, തലവേദന, പേശിവേദന, ക്ഷീണം, തൊണ്ടവേദന എന്നിവയാണ് നിപയുടെ പ്രാരംഭ ലക്ഷണങ്ങൾ. പനിയോടൊപ്പം ആശയക്കുഴപ്പമോ വിഭ്രാന്തിയോ ഉണ്ടായാൽ അത് ഒരു മെഡിക്കൽ അടിയന്തരാവസ്ഥയായി കണ്ട് ഉടൻ ചികിത്സ തേടണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ഏതൊരു പകർച്ചവ്യാധിയെയും നേരിടാൻ യുഎഇ ആരോഗ്യരംഗം പൂർണ്ണ സജ്ജമാണെന്ന് സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻ ഡോ. രാം ശുക്ല പറഞ്ഞു. വിമാനത്താവളങ്ങളിലെ നിരീക്ഷണ സംവിധാനങ്ങൾ, ആശുപത്രികളിലെ ഐസൊലേഷൻ പ്രോട്ടോക്കോളുകൾ, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ എന്നിവരിലൂടെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
amid reports of nipah virus cases, concerns have been raised among residents in the uae. doctors clarify the actual risk level, modes of transmission, preventive measures and why there is currently no cause for panic in the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."