ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആരോപണമുയര്‍ന്ന ബിസ്മീറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീര ഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണ്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നുമാണ് നിഗമനം.
എന്നാല്‍ നേരത്തിന് ചികിത്സ നല്‍കാത്തത് മരണകാരണമെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിസ്മീറിന്റെ കുടുംബം. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ഡി.എം.ഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
ജനുവരി 19 ന് പുലര്‍ച്ചെയാണ് ഗുരുതര ശ്വാസ തടസത്തെ തുടര്‍ന്ന് ബിസ്മിറിനെ വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ജീവനക്കാര്‍ ഗേറ്റ് തുറക്കാന്‍ വൈകിയെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഗേറ്റ് അടച്ചത് പട്ടി അകത്ത് കയറാതിരിക്കാനാണെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
നേരത്തെ വിളപ്പില്‍ശാല മെഡിക്കല്‍ ഓഫിസര്‍ക്ക് കുടുംബം പരാതി നല്‍കിയിരുന്നു. ഇന്ന് ഡി.എം.ഒക്കും പരാതി നല്‍കിയേക്കും. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പ് ഡയക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
postmortem report of bismira, who died after being taken to vilappilsala community health centre, states heart attack as cause of death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."