മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു
കടലൂർ: മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ നടുക്കത്തിലാണ് തമിഴ്‌നാട്. കടലൂർ കടംപുലിയൂർ സ്വദേശിയായ രാജേന്ദ്രൻ (64) ആണ് മരുമകളുടെയും കാമുകന്റെയും പകയ്ക്ക് ഇരയായി മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ക്രൂരമായ ഈ ആക്രമണം നടന്നത്.
സംഭവം ഇങ്ങനെ
രാജേന്ദ്രന്റെ മകൻ പ്രകാശിന്റെ ഭാര്യ ജയപ്രിയ (28), അയൽവാസിയായ മണികണ്ഠനുമായി (39) പ്രണയത്തിലായിരുന്നു. ഈ ബന്ധം രാജേന്ദ്രൻ കണ്ടെത്തുകയും മരുമകളെ ശക്തമായി വിലക്കുകയും ചെയ്തിരുന്നു.അവിഹിത ബന്ധത്തെച്ചൊല്ലി വീട്ടിൽ പതിവായി തർക്കങ്ങൾ നടന്നിരുന്നു. തന്റെ വഴിക്ക് തടസ്സമായി നിൽക്കുന്ന അമ്മായിയച്ഛനെ ഒഴിവാക്കാൻ ജയപ്രിയയും കാമുകനും പദ്ധതിയിടുകയായിരുന്നു.
ആസൂത്രിത കൊലപാതകം
വ്യാഴാഴ്ച രാജേന്ദ്രൻ റോഡിലൂടെ നടന്നുപോകുമ്പോൾ മണികണ്ഠനും ജയപ്രിയയും ചേർന്ന് തടഞ്ഞുനിർത്തുകയും കൈവശം കരുതിയ പെട്രോൾ അദ്ദേഹത്തിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. റോഡിൽ ആളിപ്പടർന്ന തീ കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രാജേന്ദ്രനെ രക്ഷിക്കാൻ ശ്രമിച്ചത്.
70 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേന്ദ്രനെ കടലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും ശരീരത്തിന് പുറകിലും മാരകമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."