വടകരയിൽ പെൺസുഹൃത്തിന്റെ മക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മർദ്ദിച്ചു: പൂജാരി പിടിയിൽ
വടകര: പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പൂജാരി പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്തിനെയാണ് (34) വടകര പൊലിസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്.
വടകരയിലും പരിസര പ്രദേശങ്ങളിലും പൂജാരിയായി പ്രതി ജോലി ചെയ്ത് വരികയായിരുന്നു. തന്റെ പെൺസുഹൃത്തിന്റെ മക്കളായ 12-ഉം ആറും വയസുള്ള ആൺകുട്ടികളെയാണ് പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മാസങ്ങളോളം നീണ്ട പീഡനം. കുട്ടികളെ ഇയാൾ ക്രൂരമായ രീതിയിൽ മർദ്ദിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളിക്കുകയും ശരീരത്തിൽ മൊട്ടുസൂചി തറച്ച് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പതിനാറാം തീയതിയാണ് കുട്ടികൾ നേരിട്ട ദുരനുഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ വടകര പൊലിസ് കേസെടുത്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. "വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് പ്രതി കുട്ടികളെ ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ മൊഴി അതീവ ഗൗരവമുള്ളതാണ്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും വധശ്രമത്തിനുമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A priest from Karunagappally, identified as Sampath, was arrested for sexually assaulting and physically torturing the minor sons (aged 12 and 6) of his woman friend. The accused allegedly exploited the children when they were alone, threatening to kill them if they spoke out.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."