HOME
DETAILS

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി; ജന്‍ സുരാജ് പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

  
Web Desk
February 06, 2026 | 3:47 PM

supreme court raps prashat kishors jan suraaj party over plea against bihar election

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജന്‍ സുരാജ് പാര്‍ട്ടി നല്‍കിയ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹരജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീകോടതി ബെഞ്ച് നിര്‍ദേശിച്ചു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വനിതകള്‍ക്ക് 10,000 രൂപ വീതം കൈമാറിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരാജ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജി തള്ളിയ കോടതി തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിച്ച ശേഷം പ്രശസ്തിക്കായി പ്രശാന്ത് കോടതിയെ ഉപയോഗിക്കുകയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. കോടതി നടപടികള്‍ക്ക് പിന്നാലെ പ്രശാന്ത് കിഷോര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി പിന്‍വലിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വോട്ടർമാരെ സ്വാധീനിക്കാൻ ഭരണകൂടം വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് ജൻ സൂരജ് നൽകിയ ഹരജിയിലെ പ്രധാന ആരോപണം. 'മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന' പ്രകാരം 25 മുതൽ 35 ലക്ഷം വരെ വനിതാ വോട്ടർമാർക്ക് 10,000 രൂപ വീതം നേരിട്ട് കൈമാറിയത് ഭരണഘടനാ ലംഘനമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നേരിട്ടുള്ള പണമിടപാടുകൾ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ തകർക്കുന്നതാണെന്നും പാർട്ടി ഹരജിയിൽ വ്യക്തമാക്കിയിരുന്നു. 

സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു എന്ന ഗൗരവകരമായ ആരോപണവും പാർട്ടി ഉന്നയിക്കുന്നുണ്ട്. 'ജീവിക' ഗ്രൂപ്പുകളിൽ നിന്നുള്ള 1.8 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ പോളിംഗ് ബൂത്തുകളിൽ വിന്യസിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ പക്ഷം. ഉദ്യോഗസ്ഥ സംവിധാനങ്ങളെയും സർക്കാർ ഗുണഭോക്താക്കളെയും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് ഹർജി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും അവിശ്വസനീയമാണെന്നും അതിനാൽ നിലവിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ജൻ സുരാജ് നൽകിയ ഹരജി. 

the supreme court refused to consider the petition filed by the jan suraj party seeking cancellation of the bihar legislative assembly election, citing violation of the election code of conduct.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി

International
  •  2 days ago
No Image

ഇത്തിഹാദ് വിമാനങ്ങൾ വൈകുമോ? യാത്രാ തടസ്സവും റീഫണ്ടും സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ‌

uae
  •  2 days ago
No Image

സുരക്ഷാപ്രാധാന്യമുള്ള ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തി; അബുദബിയിൽ 45 പേർ അറസ്റ്റിൽ

uae
  •  2 days ago
No Image

വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളിൽ തൊടരുത്; താമസക്കാർക്ക് ജാ​ഗ്രത നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  2 days ago
No Image

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ കേസ്: 500 രൂപയിൽ തുടങ്ങിയ പരിചയം പീഡനപരാതിയിൽ; ഗൂഢാലോചനയെന്ന് ഡോക്ടറുടെ ഭാര്യ

Kerala
  •  2 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് റദ്ദാക്കി; പാർക്കുകളും ഐൻ ദുബൈയും താൽക്കാലികമായി അടച്ചിടും

uae
  •  2 days ago
No Image

ലഡാക്ക് പ്രക്ഷോഭ നായകന്‍ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിന്‍വലിക്കാന്‍ തീരുമാനം

National
  •  2 days ago
No Image

കൊല്ലത്ത് ഗുണ്ടാപ്പക: ജിം സന്തോഷ് വധക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

പാചകവാതക ക്ഷാമം; ഇൻഡക്ഷൻ കുക്കറുകൾക്കായി വൻ തിരക്ക്; ഒരു ദിവസം വിറ്റത് 93 എണ്ണം: വൈറൽ വീഡിയോ

National
  •  2 days ago
No Image

പാചകവാതക ക്ഷാമം; വിറക് വിലയും കുതിക്കുന്നു, ടണ്ണിന് വര്‍ധിച്ചത് 1500 രൂപ വരെ

Kerala
  •  2 days ago