മുസ്‌ലിംകളാണ് ഏറ്റവും നല്ലവർ, അറബ് ലോകം നൽകുന്നത് വലിയ ബഹുമാനം: വെളിപ്പെടുത്തലുമായി രവി പിള്ള
കൊച്ചി: മതവിശ്വാസത്തിന്റെ പേരിൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ തനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ലെന്ന് പ്രമുഖ വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയർമാനുമായ ഡോ. രവി പിള്ള. മുസ്‌ലിംകൾ വളരെ സ്നേഹമുള്ളവരും ഏറ്റവും നല്ലവരുമാണെന്ന് അദ്ദേഹം പറഞ്ഞു. 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗൾഫിലെ തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
അറബ് ശൈഖുമാർ ഇന്ത്യയെയും ഇന്ത്യക്കാരെയും വലിയ രീതിയിൽ ബഹുമാനിക്കുന്നവരാണ്. ഇന്ത്യക്കാർ സാമ്പത്തികമായി കരുത്തരാണെന്ന ബോധ്യം അവർക്കുണ്ട്. മുകേഷ് അംബാനിയുടെ മകന്റെ വിവാഹം പോലെയുള്ള ആഡംബര ചടങ്ങുകൾ വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചു. ഇത്തരം ചടങ്ങുകളും അവിടെ അതിഥികൾക്ക് നൽകിയ വിലയേറിയ സമ്മാനങ്ങളും ഇന്ത്യയെക്കുറിച്ചുള്ള വിദേശികളുടെ മുൻധാരണകളെ തിരുത്താൻ സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിനസ്സിലെ വിശ്വാസ്യത മതവിശ്വാസത്തേക്കാൾ ഉപരി നല്ല മനോഭാവവും സത്യസന്ധതയുമാണ് ബിസിനസ്സിലും ജീവിതത്തിലും പ്രധാനമെന്ന് രവി പിള്ള പറയുന്നു. "നമ്മൾ സത്യസന്ധരാണെങ്കിൽ അവസരങ്ങൾ തേടിവരും. മതപരമായ കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് സാധാരണക്കാരാണ്. ഉന്നത സ്ഥാനങ്ങളിലുള്ളവർ ഇത്തരം വിവേചനങ്ങൾ കാണിക്കാറില്ല," അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വളർച്ചയും ഗൾഫ് കുടിയേറ്റവും ഗൾഫ് കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് രവി പിള്ള ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഗൾഫ് രാജ്യങ്ങൾക്ക് സാധിച്ചു. ആ ഒരു അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ താനുൾപ്പെടെയുള്ള പലരും ഇന്ന് ഈ നിലയിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി തനിക്ക് സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും അഭിമുഖത്തിൽ രവി പിള്ള വെളിപ്പെടുത്തി.
businessman ravi pillai shares his views praising muslims and highlighting the immense respect and opportunities he received from the arab world, sparking discussion on cultural harmony, work ethics, and india–gulf relations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."