വിദ്യാർത്ഥിനിയോട് അതിക്രമം: ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിൻതുടർന്ന് പിടികൂടി പൊലിസ്
അടൂർ: ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കിഴക്കേകല്ലട മതിലകം സ്വദേശിയായ അനീഷ് ദാസിനെയാണ് അടൂർ പൊലിസ് പിടികൂടിയത്.
സംഭവം ഇങ്ങനെ:
അടൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 1-നാണ് സംഭവം ഉണ്ടായത്.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിലെത്തിയ പ്രതി തടഞ്ഞുനിർത്തുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയും പിന്നീട് ഒളിവിൽ പോവുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."