HOME
DETAILS

പുരം കലക്കലില്‍ പൊലിസിന് ക്ലീന്‍ചിറ്റ്; തിരുവനമ്പാടി വിഭാഗത്തെ കുറ്റപ്പെടുത്തി എസ്.ഐ.ടി റിപ്പോര്‍ട്ട്

  
February 13, 2026 | 4:04 PM

sit report given clean chit to police on thrissur pooram controversy

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ പൊലിസിന് ക്ലീന്‍ചിറ്റ് നല്‍കി എസ്.ഐ.ടി റിപ്പോര്‍ട്ട്. പൂരം അലങ്കോലപ്പെട്ടതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചനയുണ്ടായെന്ന ആരോപണം പ്രത്യേക അന്വേഷണ സംഘം തള്ളി. മഠത്തില്‍വരവ് സമയത്ത് പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പൂരം പ്രതിസന്ധിയിലാവാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. മഠത്തില്‍ വരവ് വരുമ്പോള്‍ പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നായിരുന്നു ആരോപണമുയര്‍ന്നത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം തള്ളി. തിരക്ക് നിയന്ത്രിക്കാന്‍ കെട്ടിയ വടം മറികടന്ന് ചിലര്‍ വന്നപ്പോള്‍ ലാത്തി കാട്ടി തിരിച്ച് കയറ്റുകയാണ് പൊലിസ് ചെയ്തത്. പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ തന്നെ തിരുവമ്പാടി വിഭാഗം ലൈറ്റ് ഓഫാക്കുകയും, വെടിക്കെട്ട് ഉപേക്ഷിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

2024ലെ പൂരം അട്ടിമറിയില്‍ ഗൂഢാലോചന ആരോപിച്ച് രാഷട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പൂരം അലങ്കോലപ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള ശ്രമം നടന്നെന്നാണ് ആരോപണം. ഇതിന് എഡിജിപി അജിത് കുമാര്‍ കൂട്ടു നിന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ, കോണ്‍ഗ്രസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 

അതേസമയം അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും, ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന എംആര്‍ അജിത്കുമാറിന്റെ വീഴ്ച്ചകള്‍ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ലൈവ് ആയി കേരളവും ഇന്ത്യയും കണ്ട കാഴ്ച്ച മറച്ചുവെച്ച് അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ടെന്നും മുരളീധരന്‍ പറഞ്ഞു.

The SIT report has given a clean chit to the police in the Thrissur Pooram disruption case. The Special Investigation Team rejected the allegation that there was an official-level conspiracy behind the festival being thrown into disarray."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  13 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  13 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  13 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  13 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  13 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  13 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  13 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  13 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  13 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  13 days ago