തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ശരത്ത്, രാജൻ, ഷീബ, റീന എന്നിവരാണ് പിടിയിലായത്. മണക്കാട് ശ്രീ ശിവം റെസിഡൻസിയിലെ അഞ്ചാം നമ്പർ ഫ്ലാറ്റിലെ താമസക്കാരിയായ ചന്ദ്രയെയാണ് സംഘം ആക്രമിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് കവർച്ച നടന്നത്. കോർപ്പറേഷനിൽ നിന്നും മാലിന്യം ശേഖരിക്കാൻ വന്നവരെന്ന വ്യാജേനയാണ് പ്രതികൾ ഫ്ലാറ്റിലെത്തിയത്. അകത്തുകയറിയ ഉടൻ വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു.
കൃത്യമായ പ്ലാനിംഗോടെയാണ് സംഘം മോഷണം നടത്തിയത്. തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരിയായ ഷീബയും സുഹൃത്തായ ശരത്തും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. പിന്നീട് റീനയെയും സംഘത്തിൽ കൂട്ടി. ജയിലിൽ വെച്ച് പരിചയപ്പെട്ട രാജൻ, ബാബു എന്നിവരെയാണ് മോഷണം നടത്താനായി ശരത്ത് നിയോഗിച്ചത്. കവർന്ന സ്വർണ്ണം വിൽക്കാൻ ശ്രമിച്ച ജ്വല്ലറിയിൽ നിന്ന് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
പ്രതികളെ മോഷണം നടന്ന ഫ്ലാറ്റിലെത്തിച്ച് പൊലിസ് തെളിവെടുത്തു. കേസിൽ പങ്കാളിയായ ബാബു എന്നയാൾക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് സിറ്റി പൊലിസ് കേസ് അന്വേഷിക്കുന്നത്.
Four people, including a next-door neighbor, have been arrested for the brutal daylight robbery of an elderly woman in Thiruvananthapuram. The gang gained entry into the victim's flat at Manacaud by posing as corporation waste collectors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."