പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും. പരീക്ഷ എഴുതുന്നതിന് മുമ്പെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ പൊലിസിൽ പരാതി നൽകുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.
പരീക്ഷാ പേപ്പറുകൾ ചോർന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കിടയിൽ അനാവശ്യമായ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത് എന്നും ബോർഡ് വ്യക്തമാക്കി.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നിരീക്ഷിച്ചു വരികയാണ്. ഇവർക്കെതിരെ സൈബർ സെല്ലിന്റെ സഹായത്തോടെ നടപടി ഉറപ്പാക്കും എന്നും ബോർഡ് അറിയിച്ചു.
പരീക്ഷകൾ സുഗമമായും സുതാര്യമായും നടത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സജ്ജീകരണങ്ങളും പൂർത്തിയായതായി സിബിഎസ്ഇ അറിയിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ഇത്തരം കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ബോർഡിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
The Central Board of Secondary Education (CBSE) is set to commence the Class 10 and Class 12 board examinations tomorrow, February 17, 2026. Ahead of the exams, the Board has issued a stern warning regarding fake news circulating on social media platforms like YouTube, Telegram, and WhatsApp claiming that question papers have been leaked.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."